വഖഫ് ബോർഡ് നടത്തിക്കൊണ്ടിരിക്കുന്നത് ലാൻ്റ് ജിഹാദ്; കേന്ദ്രമന്ത്രി ശോഭാ കരന്തലജെ

കൊച്ചി: ഇന്ത്യയിൽ വഖഫ് ബോർഡ് നടത്തിക്കൊണ്ടിരിക്കുന്നത് ലാൻ്റ് ജിഹാദ് ആണെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. പതിനായിരം ഏക്കർ ഭൂമി മാത്രം ഉണ്ടായിരുന്ന വഖഫിന്റെ ഭൂമി ഇന്ന് 38 ലക്ഷം ഏക്കറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പം സമരപന്തലിലെത്തിയ കേന്ദ്രമന്ത്രി വഖ്ഫ് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു.

ലോക്സഭയിൽ വഖഫ് ഭേദഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുനമ്പം സമരപന്തലിലെത്തിയ ശോഭ കരന്തലജെ വഖഫ് ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി സംസാരിച്ചു. കേരളത്തിലെ മന്ത്രിമാർ എന്തുകൊണ്ട് മുനമ്പം നിവാസികളുടെ കണ്ണീര് കാണുന്നില്ലെന്നും അവർ ചോദിച്ചു. വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലേക്ക് പോയവരുടെ ഭൂമി എങ്ങനെയാണ് വഖഫിലെത്തിയതെന്നും ശോഭ ചോദിച്ചു.

ഭരണഘടന നിലവിൽ വരുന്ന സമയത്ത് അതിൽ എവിടെയും വഖഫിനെക്കുറിച്ച് പരാമർശമില്ല. അന്നത്തെ കാലത്ത് വഖഫ് എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് 1954-ലാണ് അത്തരമൊരു ചിന്ത ഉടലെടുക്കുന്നത്. പാക്കിസ്ഥാനിലേക്ക് പോയവർ ഇവിടെ ഉപേക്ഷിച്ചുപോയ ഭൂമി വഖഫ് ഭൂമിയായി പരിഗണിക്കാമെന്ന ചിന്തയാണ് ഏറ്റവുമാദ്യം ഉടലെടുത്തത്.

ഇന്ന് രാജ്യത്തെ നിരവധി ക്ഷേത്രങ്ങളുടെയും, മഠങ്ങളുടെയും പള്ളികളുടെയും ഭൂമി വഖഫിന് കീഴിലാണെന്നാണ് അവകാശപ്പെടുന്നത്. കർണാടകയിൽ കർഷകരുടെ കൈവശമുള്ള ഭൂമികൾ പലതും വഖഫ് സ്വത്തിന് കീഴിലായി. വഖഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വഖഫ് ട്രിബ്യൂണലിനെതിരെ കർണാടകയിലെ ബിജാപൂരിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഞാൻ പങ്കാളിയായിരുന്നു. നാല് ദിവസം പകലും രാത്രിയും ഞാനവിടെ ഉണ്ടായിരുന്നു. കേന്ദ്രസർക്കാർ വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതോടെ നിരവധി കർഷക ഭൂമികളാണ് ഇപ്പോൾ വഖഫ് ഭീഷണി നേരിടുന്നത്. കർഷകരുടെ പേരിലുണ്ടായിരുന്ന ഭൂമി കഴിഞ്ഞ ആറ് മാസമായി വഖഫ് സ്വത്തായി കണക്കാക്കുന്ന അപകടകരമായ കാഴ്ച വ്യാപകമായി കാണാൻ കഴിഞ്ഞു.

1995ൽ അന്നത്തെ സർക്കാർ വഖഫ് നിയമം ഭേദഗതി ചെയ്തു. സെക്ഷൻ 40ൽ എഴുതിയിരിക്കുന്നതാണ് ഏറ്റവും വലിയ അപകടത്തിലേക്ക് വഴിവച്ചത്. ഏതെങ്കിലുമൊരു ഭൂമി വഖഫ് സ്വത്താണെന്ന് അവർ കരുതിയാൽ/വിശ്വസിച്ചാൽ പോലും അത് വഖഫ് ഭൂമിയാകും. സാധാരണ ​ഗതിയിൽ ഭൂമിപ്രശ്നവുമായി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ നമുക്ക് വിവിധ കോടതികളെ സമീപിക്കാം. കീഴ്‌ക്കോടതി മുതൽ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്താം. എന്നാൽ വഖഫ് സെക്ഷൻ 80 പ്രകാരം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ വഖ്ഫ് ട്രിബ്യൂണലിനെ മാത്രമാണ് സമീപിക്കാൻ കഴിയുക.

വഖഫ് ട്രിബ്യൂണലിലാണെങ്കിൽ ഇതരമതസ്ഥർ ആരും തന്നെയില്ല. ന്യൂനപക്ഷ മതവിഭാഗത്തിലെ മറ്റാരും തന്നെ ട്രിബ്യൂണലിൽ ഇല്ല. മുസ്ലിം മതവിഭാഗക്കാർ മാത്രം ചേർന്നാണ് വഖഫ് ട്രിബ്യൂണലിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവിടെ ഏകപക്ഷീയമായ പരിഹാരമല്ലാതെ എന്തുലഭിക്കും? – കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !