തൃശൂർ: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് കവി കെ. സച്ചിദാനന്ദൻ. സംഘാടകനായി സഹകരിക്കുന്ന എല്ലാ സംഘടനകളിൽനിന്നും സ്ഥാനമൊഴിയുന്നുവെന്നും ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് സച്ചിദാനന്ദൻ അറിയിച്ചത്.
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂ. മുന്നറിയിപ്പ് നേരത്തേ നൽകിയിരുന്നു. ലാപ്‌ടോപ്പിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്.
ഞാൻ സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നു. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി.ഇംഗ്ലിഷിലും മലയാളത്തിലുമായി വിവിധ പ്രസാധകർ എന്നെ ഏൽപ്പിച്ചിരിക്കുന്ന എല്ലാ എഡിറ്റിങ് ജോലികളിൽനിന്നും ഒഴിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.