പുതിയ ജീവിത സാഹചര്യത്തിൽ ഇലകളും പുല്ലും ആഹാരമാക്കി 'അരി'ക്കൊമ്പൻ;

ഇടുക്കി: സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ആരാധകരും ഫാൻ പേജുകളുമുള്ള കാട്ടാന അരിക്കൊമ്പൻ കേരളം വിട്ടിട്ട് മാസങ്ങളായി. ജനജീവിതം താറുമാറാക്കിയതോടെ ഇടുക്കി ചിന്നക്കനാലിൽ നിന്നും മയക്കുവെടിയുതിർത്ത് അരിക്കൊമ്പനെ നാടുകടത്തുകയായിരുന്നു. സാന്നിധ്യമകന്നിട്ടും ഇന്നും ചർച്ചയാണ് അരിക്കൊമ്പൻ.

ഏഴുപേരുടെ ജീവനെടുക്കുകയും അറുപതിലധികം വീടുകളും കടകളും തകർക്കുകയും ചെയ്ത അരിക്കൊമ്പനെ 2023 ഏപ്രിൽ 29നാണ് ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയത്. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ അഞ്ച് തവണ മയക്കുവെടിയുതിർത്ത് കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ കീഴ്പ്പെടുത്തിയത്. തുടർന്ന് ശരീരത്തിൽ റേഡിയോ കോളർ സ്ഥാപിക്കുകയും ചെയ്തു. മണിക്കൂറുകൾക്കകം ശക്തമായ സുരക്ഷയിൽ പെരിയാർ ടൈഗർ റിസർവിൽ എത്തിക്കുകയും തുറന്നുവിടുകയും ചെയ്തു.

ആഴ്ചകൾക്കുള്ളിൽ പെരിയാർ ടൈഗർ റിസർവിൽ നിന്ന് പുറത്തുകടന്ന അരിക്കൊമ്പൻ കുമളിയിലെ ജനവാസ കേന്ദ്രത്തിൽ പ്രത്യക്ഷപ്പെട്ടു. അവിടെ നിന്നും വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മേഘമലയിലേക്കും തുടർന്ന് കമ്പൻ ടൗണിലേക്കും അരിക്കൊമ്പൻ എത്തി. മേയ് 27ന് കമ്പൻ ടൗണിലൂടെ വിരണ്ടോടിയ അരിക്കൊമ്പൻ്റെ ആക്രമണത്തിൽ ഒരു മരണം സംഭവിക്കുകയും ചെയ്തു. അരിക്കൊമ്പൻ്റെ ചരിത്രം വ്യക്തമായി അറിയാവുന്ന തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിയുതിർത്ത് പിടികൂടുകയും മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ എത്തിക്കുകയും ചെയ്തു. 

കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ നിന്ന് ജനവാസ മേഖലകളിൽ പിന്നീട് അരിക്കൊമ്പൻ എത്തിയെങ്കിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്ന് വിവരങ്ങൾ കൃത്യമയി ലഭിക്കുന്നത് ആനയുടെ നീക്കം മുൻകൂട്ടി അറിയാൻ സഹായിച്ചു. മുണ്ടൻതുറൈ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിയതായും ഭക്ഷണം കഴിക്കുന്നതായും തമിഴ്നാട് വനംവകുപ്പ് ആദ്യം അറിയിച്ചിരുന്നു. ഭക്ഷണവും വെള്ളവും ധാരാളമുള്ള അപ്പർകോതയാർ മേഖലയിൽ മറ്റ് ആനകൾക്കൊപ്പം അരിക്കൊമ്പൻ നിലയുറപ്പിച്ചതായി അറിയിക്കുകയും ചെയ്തു. മറ്റ് ആനകൾക്കൊപ്പം ഏറെ വൈകിയാണ് അരിക്കൊമ്പൻ പൊരുത്തപ്പെട്ടത്. 

അപ്പർകോതയാർ മേഖലയിൽ നിന്നുള്ള അരിക്കൊമ്പൻ്റെ ചിത്രം തമിഴ്നാട് വനംവകുപ്പ് പുറത്തുവിടുകയു ചെയ്തിരുന്നു. ആനയുടെ നിരീക്ഷണത്തിനായി ഡോക്ടർ അടക്കമുള്ള 30 അംഗ സംഘത്തെയാണ് തമിഴ്നാട് വനംവകുപ്പ് നിയോഗിച്ചത്. മറ്റ് ആനകൾക്കൊപ്പം അരിക്കൊമ്പൻ ചേരുകയും പുല്ലും മറ്റും ആഹാരമാക്കാൻ തുടങ്ങുകയും ചെയ്തതോടെ സംഘത്തിലെ അംഗങ്ങളുടെ എണ്ണം കുറച്ചു.അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിവരങ്ങൾ തമിഴ്നാട് വനംവകുപ്പ് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന് കൈമാറുന്നുണ്ട്. 

ഇലകളും പുല്ലുകളുമാണ് അരിക്കൊമ്പൻ ഇപ്പോൾ ആഹാരമാക്കുന്നതെന്നാണ് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നത്. പരാക്രമം കാണിക്കുന്ന അവസ്ഥ നിലവിൽ ഇല്ലെന്നും ശാന്തനായിട്ടാണ് കാണപ്പെടുന്നതെന്നും മുണ്ടൻതുറൈ ടൈഗർ റിസർവ് ഡയറക്ടർ വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു മുൻപ് അറിയിച്ചിരുന്നു.

2005 മുതലാണ് അരിക്കൊമ്പൻ്റെ ആക്രമണം പുറംലോകമറിഞ്ഞ് തുടങ്ങിയത്. റേഷൻ കടകൾ, ഏലം സംഭരിക്കുന്ന മുറികൾ എന്നിവയടക്കം തകർക്കപ്പെട്ടു. ആക്രമണത്തിൽ മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2017ൽ അരിക്കൊമ്പനെ മയക്കുവെടിയുതിർത്ത് പിടികൂടാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ചിന്നക്കനാൽ, ശാന്തൻപാറ എന്നിവടങ്ങളിലാണ് കൂടുതൽ ആക്രമണമുണ്ടായത്. 

ചിന്നക്കനാലിലെ ജനവാസ മേഖലയായ 301 കോളനിയിലും ജനവാസ കേന്ദ്രങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു അരിക്കൊമ്പൻ. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള അരിക്കൊമ്പൻ വിവിധയിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടതായാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വനംവകുപ്പ് വ്യക്തമാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !