കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരത്തിൽ മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന മോട്ടോർ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. ഇത് കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.
140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർവാഹനവകുപ്പിലെ സ്കീം നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ദീർഘദൂര റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കണമെന്നത് സ്വകാര്യ ബസുടമകളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു.
കോടതി ഉത്തരവോടെ സ്വകാര്യബസുകൾക്ക് 140 കിലാേമീറ്ററിലധികം ദൂരത്തിൽ പെർമിറ്റ് സ്വന്തമാക്കി സർവീസ് നടത്താനാവും. ഇത് കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളെ അടക്കം ബാധിക്കും. ഇത് കോർപ്പറേഷന്റെ വരുമാനത്തിൽ ഉൾപ്പെടെ പ്രതിഫലിക്കും. ഇപ്പോൾതന്നെ പെൻഷനും ശമ്പളത്തിനുമുളള പണം കണ്ടെത്താനാകാതെ കോർപ്പറേഷൻ വലയുകയാണ്. ദീർഘദൂര സർവീസ് നടത്താൻ കെഎസ്ആർടിസ് സ്വിഫ്റ്റ് അടുത്തിടെ നിരവധി പ്രീമിയം ബസുകൾ പുറത്തിറക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.