അഞ്ചൽ: അഞ്ചലിൽ വീണ്ടും എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എ.ഐ.എസ്.എഫിൻ്റെ മണ്ഡലം സെക്രട്ടറിയും അഞ്ചൽ സെൻ്റ് ജോൺസ് കോളജ് വിദ്യാർഥിയുമായ ശിവപ്രസാദിനെ രണ്ട് ദിവസം മുമ്പ് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് അഞ്ചൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം നടക്കുന്നതിനിടെ സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകനെ എ.ഐ.എസ്.എഫുകാർ മർദ്ദിക്കുകയായിരുന്നത്രെ.
ഇതറിഞ്ഞ് കൂടുതൽ എസ്.എഫ്.ഐക്കാർ എത്തിയതോടെ സംഘർഷം വ്യാപിച്ചു. പൊലീസ് ലാത്തിവീശി ഇരുകൂട്ടരേയും ഓടിക്കുകയായിരുന്നു. എന്നാൽ, വീണ്ടും സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ എ.ഐ.എസ്.എഫിൻ്റെ ബോർഡുകളും കൊടികളും നശിപ്പിച്ചു. സ്ഥലത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.