പാലക്കാട്: കെ.പി.എം. ഹോട്ടലിലെ കള്ളപ്പണ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ പൊളിയുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവ ദിവസം പാലക്കാട് കെ.പി.എം. ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിലെന്ന് വ്യക്തമാക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ കയറിയിട്ടില്ല എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഫെനി നൈനാൻ വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിൽ ബാഗ് കയറ്റുമ്പോൾ രാഹുൽ ഒപ്പമുണ്ടായിരുന്നു. എന്നാൽ ആ കാറിൽ കയറാതെ മുമ്പിൽ ഉണ്ടായിരുന്ന കാറിലാണ് രാഹുൽ കയറിയത്. ഇത് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. നേരത്തെ ആരോപണങ്ങളുയർന്ന ഘട്ടത്തിൽ രാഹുൽ പറഞ്ഞ വിശദീകരണങ്ങൾക്ക് വിരുദ്ധമായാണ് ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ. രാഹുൽ കയറിയ വാഹനം ഓടിച്ചു പോയതിന് പിന്നാലെ ഫെനി വാഹനം ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബാഗിൽ പണമെന്ന ആരോപണം ശക്തമായി ഉയർന്നഘട്ടത്തിലൊക്കെയും, നീല ട്രോളി ബാഗിൽ ഉണ്ടായിരുന്നത് യാത്രക്കാവശ്യമായ വസ്ത്രമാണെന്നായിരുന്നു രാഹുൽ പ്രതിരോധിച്ചത്. വസ്ത്രം എടുത്ത ശേഷം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചെന്നും രാഹുൽ പറഞ്ഞിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ രാഹുലിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. രാഹുൽ പുറത്തേക്ക് വരുമ്പോൾ ഫെനിയും കൂടെ ഉണ്ടായിരുന്നു. എന്നാൽ കാറിൽ രാഹുൽ കയറിയിട്ടില്ല. പെട്ടി മാത്രമേ കയറിയിട്ടുള്ളൂ.
താൻ എവിടെ യാത്ര ചെയ്താലും നീല ട്രോളി ബാഗ് തന്റെ ഒപ്പമുണ്ടാകും. അതിൽ വസ്ത്രമാണ്. എപ്പോഴും കൂടെ ഉണ്ടാകുമെന്നായിരുന്നു രാഹുൽ നേരത്തെ പറഞ്ഞിരുന്നത്. ഈ ട്രോളി ബാഗ് അടക്കം പ്രദർശിപ്പിച്ചു കൊണ്ടുള്ള വാർത്താ സമ്മേളവും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിരുന്നു. എന്നാൽ രാഹുലിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ ദൃശ്യങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.