റാണിയുടെ ഭർത്താവാണ് ലക്ഷ്മണൻ (48). ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെയാണ് നാലുപേരും അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന റെയിൽവേ ട്രാക്കിന് താഴെ നടത്തിയ തിരച്ചിലിലാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ട്രെയിൻ തട്ടിയ പരുക്കുകൾ ശരീരത്തിൽ ഇല്ലെന്നാണ് പരിശോധനാസംഘം പറയുന്നത്. രക്ഷപ്പെടാൻ വേണ്ടി പുഴയിലേക്ക് ചാടിയതാകാമെന്നും കരുതുന്നു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടുകൂടിയാണ് ഷൊർണൂർ റെയിൽവേ പാലത്തിനു മുകളിൽനിന്ന് 4 പേരെ ട്രെയിൻ തട്ടിയത്.
പുഴയുടെ മറുകരയിൽ വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു മാലിന്യം എടുത്തു നടന്നു വരികയായിരുന്ന 10 തൊഴിലാളികളിൽ 4 പേരാണ് അപകടത്തിൽപെട്ടത്. വളവായതിനാൽ ട്രെയിൻ എത്തിയത് ഇവർ കണ്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.