ചൈനയുടെ കളി നടക്കില്ല; 18,600 അടി ഉയരത്തില്‍, കേല ചുരത്തിലൂടെ പാങ്കോങ്ങിലേക്ക് ഇരട്ട തുരങ്കം വരുന്നു; ചെലവ് 6000 കോടി,

ഡല്‍ഹി: ലഡാക്കിലെ തന്ത്രപ്രധാന മേഖലയായ കേല ചുരത്തിലൂടെ ഇരട്ട തുരങ്കം നിർമിക്കാനുള്ള സാധ്യതകള്‍ തേടി കേന്ദ്രസർക്കാർ.

ഏഴ് കിലോ മീറ്റർ ദൈർഘ്യം വരുന്ന ടണല്‍ നിർമാണത്തിന് ഏകദേശം 6,000 കോടി വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലേയ്‌ക്കും പാങ്കോങ് തടാകത്തിനുമിടയില്‍ യാത്രക്കാരുടേയും സൈനികരുടേയും സഞ്ചാരം സുഗമമാക്കാന്‍ തുരങ്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യാ- ചൈന സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണ് പാങ്കോങ്. അതുകൊണ്ടുതന്നെ സൈനിക ആവശ്യങ്ങള്‍ക്ക് പ്രമുഖ്യം നല്‍കിയാണ് തുരങ്കം ഒരുക്കുക.

തന്ത്രപ്രധാന മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ബോർഡർ റോഡ് ഓർഗനൈസേഷനോ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനോ നിർമാണ ചുമതല നിർവഹിക്കും. ദുർഘടമായ പ്രദേശമായതിനാല്‍ നിർമാണവും ബുദ്ധിമുട്ടേറിയതും ചെലവേറിയതുമായ പദ്ധതിയാണ്.

ലേയെ പാങ്കോങ് തടാകവുമായി ബന്ധിപ്പിക്കുന്ന ചുരമാണ് കേല ചുരം. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഗതാഗത സൗകര്യമുള്ള ചുരം എന്ന സവിശേഷത കൂടി ഇതിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 18,600 അടിയാണ് ഇതിന്റെ ഉയരം.

2022-ല്‍ ലഡാക്ക് ഭരണകൂടം കേല അടക്കം നാല് ചുരങ്ങളില്‍ പുതിയ തുരങ്കങ്ങള്‍ നിർമിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ തുരങ്കങ്ങളുടെ വരവ് ടൂറിസം, ചരക്ക് കൈമാറ്റം, സേന വ്യന്യാസം എന്നിവ സുഗമമാക്കുമെന്നാണ് വിലയിരുത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !