ലബനൻ പേജര്‍ സ്ഫോടനം; കാണാനില്ലെന്ന കേസ് അന്വേഷണം അവസാനിപ്പിച്ച്‌ പോലീസ്, റിൻസൻ നോര്‍വേ കമ്പിനി വിട്ടു

ഡൽഹി: 'ലെബനനിലെ പേജർ സ്ഫോടനങ്ങളില്‍ ആരോപണം ഉയർന്ന മലയാളി റിൻസൻ ജോസ് നോർവെ കമ്പിനിയില്‍നിന്നും ജോലി വിട്ടു. നോർവെയിലെ ഡിഎൻ മീഡിയ ഗ്രൂപ്പിലായിരുന്നു റിൻസൻ ജോലി ചെയ്തിരുന്നത്.

റിൻസണ്‍ ഇപ്പോള്‍ കമ്പിനിയുടെ ഭാഗമല്ലെന്ന് ഡിഎൻ മീഡിയ ഗ്രൂപ്പ് സിഇഒ അമുൻഡ് ജുവെ പ്രതികരിച്ചു.

റിൻസനെ കാണാനില്ലെന്നതില്‍ ഓസ്‌ലോ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ കമ്പിനി അയച്ച ഇമെയിലിനോട് റിൻസൻ പ്രതികരിച്ചതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. 

എന്നാല്‍ ഇതേ കമ്പിനിയിലെ ജീവനക്കാരിയായിരുന്ന റിൻസന്റെ ഭാര്യ ഇപ്പോഴും ജീവനക്കാരിയാണോയെന്ന ചോദ്യത്തോട് ജുവെ പ്രതികരിച്ചില്ല.

ഹിസ്ബുല്ലയുടെ സേനാംഗങ്ങളെ ലക്ഷ്യം വച്ച്‌ ഇസ്രയേല്‍ നടത്തിയ പേജർ ആക്രമണങ്ങളില്‍ പേജർ വാങ്ങാൻ പണം കൈമാറിയത് റിൻസന്റെ കമ്പിനി വഴിയാണെന്നാണ് അന്വേഷണ ഏജൻസികള്‍ക്കു വിവരം കിട്ടിയത്.

 ഇതിനു പിന്നാലെ സെപ്റ്റംബർ 17 മുതല്‍ റിൻസനെക്കുറിച്ച്‌ നോർവെയിലെ കമ്പിനി അധികൃതർക്കോ സുഹൃത്തുക്കള്‍ക്കോ വയനാട്ടിലെ കുടുംബത്തിനോ വിവരം ലഭിച്ചിരുന്നില്ല.

റിൻസൻ കമ്പിനിയുമായി ബന്ധപ്പെട്ടതില്‍ സന്തോഷമെന്ന് വയനാട്ടിലെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. റിൻസൻന്റെ നോർവെയിലെ സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും റിൻസൻ എവിടെയെന്നതിനെക്കുറിച്ച്‌ സൂചനയില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !