ചെന്നൈ: ഏഴുവർഷം മുൻപ് മകൻ വാഹനാപകടത്തില്‍ മരിച്ചസ്ഥലത്ത് അച്ഛൻ ജീവനൊടുക്കി. തിരുനെല്‍വേലി സ്വദേശിയും തമിഴ്നാട് പൊതുമരാമത്തുവകുപ്പ് മുൻ അസി.എൻജിനിയറുമായ ജയറാം (63) ആണ് വിഷംകലർത്തിയ മദ്യംകഴിച്ച് മരിച്ചത്.
2017-ലാണ് ജയറാമിന്റെ മകൻ വിഘ്നേശ് രാജ പാളയംകോട്ട റെഡ്ഡിയാർപ്പട്ടിയില്‍നടന്ന വാഹനാപകടത്തില്‍ മരിച്ചത്. അതിനുശേഷം ജയറാം കടുത്ത നിരാശയിലായിരുന്നു. മദ്യപാനവും പതിവാക്കി. മകൻ അപകടത്തില്‍പ്പെട്ട റെഡ്ഡിയാർപ്പട്ടിയില്‍ കഴിഞ്ഞദിവസമെത്തിയ ഇയാള്‍ ഇവിടെവെച്ച് മദ്യംകഴിക്കുകയായിരുന്നു. റോഡരികില്‍ വീണുകിടന്നിരുന്ന ജയറാമിനെ നാട്ടുകാർചേർന്ന് പാളയംകോട്ട സർക്കാർ ആശുപത്രിയില്‍ എത്തിച്ചു.ഇവിടെനടത്തിയ പരിശോധനയിലാണ് വിഷംകലർത്തിയ മദ്യമാണ് കഴിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല.ഏഴുവര്‍ഷം മുൻപ് മകൻ വാഹനാപകടത്തില്‍ മരിച്ചു: അതേസ്ഥലത്ത് അച്ഛൻ ജീവനൊടുക്കി,
0
ചൊവ്വാഴ്ച, നവംബർ 26, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.