വൻതോതില്‍ കൈക്കൂലി വാങ്ങുന്നതായി പരാതി: ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്, രേഖയില്ലാത്ത കോടിക്കണക്കിന് രൂപയുടെ സ്വത്ത് കണ്ടെത്തി,

ബംഗളൂരു: വിവിധ ജില്ലകളിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തി ലോകായുക്ത പൊലീസ്. 

കോടിക്കണക്കിന് രൂപയുടെ കണക്കില്‍പെടാത്ത സ്വർണാഭരണങ്ങള്‍ ഇവിടങ്ങളില്‍നിന്ന് പിടികൂടി.

ദക്ഷിണ കന്നട, ചിക്കബല്ലപുര, മാണ്ഡ്യ, ബംഗളൂരു ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. മൈനിങ് ആൻഡ് ജിയോളജി സീനിയർ ജിയോളജിസ്റ്റ് എം.സി. കൃഷ്ണവേണി, കാവേരി നീരവരി നിഗം 

മാനേജിങ് ഡയറക്ടർ മഹേഷ്, ടൗണ്‍ ആൻഡ് കണ്‍ട്രി പ്ലാനിങ് ഡയറക്ടർ എൻ.കെ. തിപ്പ സ്വാമി, എക്സൈസ് ജോ. കമീഷണർ ഓഫിസിലെ സൂപ്രണ്ട് കെ. മോഹൻ എന്നിവരുടെയും ബന്ധുക്കളുടെയും പാർപ്പിടങ്ങളിലാണ് പരിശോധന നടത്തിയത്. 

രേഖകളില്ലാതെ സൂക്ഷിച്ച സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉള്‍പ്പെടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവയുടെ കൃത്യമായ മൂല്യം നിർണയിക്കുന്നതേയുള്ളൂ.

വൻതോതില്‍ കൈക്കൂലി വാങ്ങുന്നതായി ജനങ്ങളില്‍നിന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയത് ലോകായുക്ത നടത്തിയ റെയ്ഡില്‍ എട്ട് ഉദ്യോഗസ്ഥരുടെ 22.50 കോടിയോളം വരുന്ന രേഖയില്ലാത്ത സ്വത്ത് കണ്ടെത്തി,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !