കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാല്പതോളം പേർക്ക് പരിക്ക്.
അത്തോളിക്ക് അടുത്ത് കോളിയോട്ട് താഴെ ഉച്ചക്ക് രണ്ട് മണിക്കൂറാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. എ സി ബ്രദേഴ്സ്, അജ്‌വ എന്നീ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. എ സി ബ്രദേഴ്സ് ബസ് കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് അജ്‌വ ബസ് കോഴിക്കോട് ഭാഗത്ത് നിന്നും അതോളിയിലേയ്ക്ക് വരികയായിരുന്നു. ബസ് അപകടം ഉണ്ടായ ഉടൻ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പിന്നീട് പോലീസും സംഭവസ്ഥലത്ത്. പരിക്കേറ്റവരെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്, മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജിന് പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ട് ബസുകളുടേയും മുൻഭാഗം തകർന്നു. ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഡ്രൈവർ സീറ്റിന് സമീപമായിട്ടാണ് അപകടത്തിൽ ബസിന് കൂടുതൽ ആഘാതമേറ്റത് ഡ്രൈവറെ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാർ പറയുന്നത്.
അപകടത്തിൽപ്പെട്ട ഒരു ബസ് തെറ്റായ ദിശയിൽ കയറി വന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതോടെ മറുവശത്ത് നിന്നും വരികയായിരുന്ന ബസിൻ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായി. രണ്ട് ബസുകളിലൂമായി ഏതാണ് നൂറോളം യാത്രക്കാരുണ്ടായിരുന്നത്. സ്ഥിരമായി അപകടമുണ്ടാകുന്ന ഒരു മേഖല കൂടിയാണ് ഇത്. അപകടത്തിൻ്റെ കാരണം തേടി മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.