അഭിമുഖത്തിനായി പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ല; സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ആസൂത്രിത ശ്രമം; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: 'ദ് ഹിന്ദു' ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം.


 
അഭിമുഖത്തിനായി പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിലെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നത് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ദിനപത്രത്തിന് അഭിമുഖം പിആർ ഏജൻസിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ സിപിഎം നേതാവ് ടി.കെ.ദേവകുമാറിൻ്റെ മകൻ ടി.ഡി.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടപ്പോഴാണ് അഭിമുഖം നൽകിയത്.

ഈ സമയത്ത് മുറിയിലേക്ക് കടന്നുവന്നയാള് പിആർ ഏജൻസിയുടെ ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഏജൻസിയെയും വന്നയാളെയും അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാരിൻ്റെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. 

എഡിജിപി–ആർഎസ്എസ് ചർച്ച സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കും. ആരോപണങ്ങളുടെ പേരിൽ മുതിർന്ന ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് നീക്കുന്നത് തെറ്റായ സന്ദേശമാകും നൽകുകയെന്നും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !