വീട്ടിൽ ആളില്ലാത്ത നേരത്ത് ജപ്തി; കുടുംബം പെരുവഴിയിൽ

കൊച്ചി: വീട്ടിൽ ആളില്ലാത്ത നേരത്ത് ജപ്തി നടപടിയുമായി എത്തി.

നടപടിയെ തുടർന്ന് കളമശ്ശേരി സ്വദേശി അജയനും കുടുംബവുമാണു പെരുവഴിയിലായിരിക്കുന്നത്. എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥരാണ് വീട് ജപ്തി ചെയ്തത്. സംഭവത്തിൽ പരാതി ഉയർന്നതിനു പിന്നാലെ വ്യവസായ മന്ത്രി പി. രാജീവ് ഇടപെട്ടിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കലിനു ശ്രമിച്ചെങ്കിലും ബാങ്ക് അനുകൂല നടപടി സ്വീകരിച്ചില്ലെന്നു കുടുംബം പറയുന്നു.

33 ലക്ഷം രൂപ നൽകാനാണ് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് സെറ്റിൽമെൻ്റിൽനിന്ന് ബാങ്ക് പിൻമാറുകയായിരുന്നു. തുക കൂട്ടി ആവശ്യപ്പെടുകയായിരുന്നു. 50 ലക്ഷം രൂപ അടയ്ക്കാനാണ് ബാങ്ക് ആവശ്യപ്പെട്ടതെന്നും കുടുംബം പറയുന്നു. 

ജപ്തി നടപടിയെക്കുറിച്ച് മന്ത്രി രാജീവ് കലക്ടറോട് വിവരങ്ങൾ തേടിയിരിക്കുകയാണ്. നിയമപരമായാണ് ജപ്തിനടപടികൾ സ്വീകരിച്ചതെന്ന് എസ്ബിഐയുടെ വിശദീകരണം. ഒറ്റത്തവണ തീർപ്പാക്കൽ സംസാരിച്ചു. പിന്നീട് തുക അടയ്ക്കാൻ വീട്ടുടമസ്ഥൻ തയ്യാറാണെന്ന് ബാങ്ക് വാദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !