വൈക്കം: വിദേശ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് നാലു ലക്ഷം രൂപ (4,80,000) തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ വട്ട്യറ ഭാഗത്ത് വേളാരി വിളയിൽ വീട്ടിൽ ജോൺ ക്രിസ്റ്റഫർ (45) ആണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2024 മാസം മുതൽ പലരായി തലയാഴം സ്വദേശികളായ ദമ്പതികൾക്ക് വിദേശരാജ്യമായ നോർവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഫെബ്രുവരിയിൽ അവരുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി നാല് ലക്ഷം രൂപ ജോൺ ക്രിസ്റ്റഫിൻ്റെ അക്കൗണ്ടിലേക്ക് അയച്ചു.
തുടർന്ന് ദമ്പതികൾക്ക് ജോലി നൽകാതെയും പണം തിരികെ നൽകാതെയും ഇവരേ കബളിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയമായ പരിശോധനയിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ സുകേഷ്.എസ്, എസ്.ഐ കുര്യൻ മാത്യു, സി.പി.ഒ രാജേഷ് പി.ആർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.