പാലക്കാട്: മണ്ണാർക്കാട് 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേരെ പൊലീസ് പിടികൂടി.
തൃശൂർ വ്യാജൻ സ്വദേശി അരുൺ, മലപ്പുറം സ്വദേശി അയ്യൂബ് പിടിയിലായി. പോലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ മുതൽ വാഹന പരിശോധന തുടങ്ങിയിരുന്നു. മണ്ണക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ വിൽക്കാതെ പോയിരുന്നു. പോലീസും കാറിനെ പിന്തുടർന്നു.
പോലീസിനെ കണ്ടതോടെ കസ്‌റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കാറിൽ നിന്ന് രണ്ട് വലിയ ചാക്കുകെട്ടുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു കാറുകളിൽ നിന്നായി 12.270 കിലോഗ്രാം കഞ്ചാവും, പേഴ്സിൽ സൂക്ഷിച്ചിരുന്ന അഞ്ച് ഗ്രാം മെത്താഫിറ്റമിനുമാണ് പിടിച്ചെടുത്തത്.
തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് പാലക്കാട്, മലപ്പുറം ജില്ലകളിൽ മൊത്തവിതരണം നടത്തുന്നതാണ് പ്രതികളുടെ രീതി. ഈ സംഘത്തിലെ പ്രധാനികളാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.