തിരുവനന്തപുരം: ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി റോഡരികിലെ ചന്തയിലേക്ക് ഇടിച്ചുകയറി അപകടത്തിൽപ്പെട്ട വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു.
മുള്ളൂർ വടക്കേപ്ലാവ് ഇടക്കണ്ടത്ത് പുത്തൻ വീട്ടിൽ ഡി. ശ്രീധരൻ നാടാർ(71)ആണ് മരിച്ചത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി, ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഇയാളുടെ സഹോദരി, മുക്കോല സ്വദേശികളായ പ്രകാശ്, രാജമണി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒന്പതോടെ മുക്കോല ജംഗ്ഷനിലായിരുന്നു അപകടം.
ചപ്പാത്തിനടുത്തുളള ബന്ധുവീട്ടില് പോയി കഴക്കൂട്ടത്തേക്ക് മടങ്ങുകയായിരുന്നു. പ്രകാശും സഹോദരിയും. മുക്കോല ജംഗ്ഷനിലെത്തിയപ്പോൾ പ്രകാശിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി റോഡരികിലെ ചന്തയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
ഇതിനിടയിൽ നിന്ന് സാധനം വാങ്ങാനെത്തിയ ശ്രീധരൻ നാടാർക്ക് ഗുരുതര പരിക്കേറ്റു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മരിച്ചു. വിഴിഞ്ഞം പോലീസ് കേസെടുത്തു. ഭാര്യ: തങ്കം, മക്കൾ: ശ്രീജ, ശ്രീന, ശ്രീജി, ശ്രീജിത്ത്. മരുമക്കൾ: എസ്. ബാബു, ഹിരൺ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.