സിപിഐഎംന് എതിരെ പിപി ദിവ്യയുടെ അറസ്റ്റിൽ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കോഴിക്കോട്: എന്തിനാണ് പിപി ദിവ്യയെ കസ്റ്റഡിയിൽ എടുത്തതെന്ന തെറ്റായ വാദം പറയുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ദിവ്യ കീഴടങ്ങിയതാണെന്നും അവർ പാർട്ടി ഗ്രാമത്തിലായിരുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷം ഉന്നയിച്ച ആരോപണം കൃത്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിൻ്റെ നിർദ്ദേശ പ്രകാരം സിപിഐഎം ആണ് അവരെ ഒളിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ദിവ്യയെ രക്ഷപ്പെടുത്താനുള്ള മുഴുവൻ ശ്രമങ്ങളും നടത്തി.

നവീൻ ബാബുവിനെ അഴിമതിക്കാരനാണെന്ന് വരുത്തിത്തീർത്ത്, അഴിമതിക്കെതിരായി ശബ്ദമുയർത്തിയതിൻ്റെ പേരിലുള്ള ആദര്ശ പരിവേഷം കൂടി ദിവ്യയ്ക്ക് ചാര്ത്തിക്കൊടുക്കാന് സിപിഐഎം ശ്രമിച്ചു. അതിൽ ദയനീയമായി പരാജയപ്പെട്ടു – വിഡി സതീശൻ വ്യക്തമാക്കി. വ്യാജ ഒപ്പാണെന്ന് മാധ്യമങ്ങൾ തെളിയിച്ചതോടെ നവീൻ ബാബു അഴിമതിക്കാരനാണെന്ന് താരടിക്കാനുള്ള ശ്രമം മാധ്യമങ്ങൾ തകർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുൻകൂർ ജാമ്യം നിരസിച്ച മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു എന്ന് പറഞ്ഞാൽ ആ പാർട്ടി ഗ്രാമത്തിൽ നിന്ന് തന്നെയാണ്. ദിവ്യ എവിടെയെന്ന് പോലീസിന് നേരത്തെ അറിയുമായിരുന്നു. ദിവ്യയെ തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം. ഒരു കുടുംബത്തിന് നീതി കൊടുക്കാൻ കഴിയാത്ത ആളാണ് മുഖ്യമന്ത്രി – വിഡി സതീശൻ വിമർശിച്ചു.

ദിവ്യ വിഐപി പ്രതിയായ മാധ്യമങ്ങൾക്ക് മുന്നിൽ കാണിക്കാതെ പോയതെന്ന് വിഡി സതീശൻ പരിഹസിച്ചു. സാധാരണ കേസിൽ കോടതി നോട്ട് ടു അഡ്‌സ് എന്ന് മുൻകൂർ ജാമ്യാപേക്ഷ കേൾക്കുമ്പോൾ തന്നെ പറയാറുണ്ട്. അങ്ങനെ ഈ കേസിൽ പറഞ്ഞിട്ടില്ല. എന്നിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമാണ് – അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !