കോഴിക്കോട്: എന്തിനാണ് പിപി ദിവ്യയെ കസ്റ്റഡിയിൽ എടുത്തതെന്ന തെറ്റായ വാദം പറയുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ദിവ്യ കീഴടങ്ങിയതാണെന്നും അവർ പാർട്ടി ഗ്രാമത്തിലായിരുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷം ഉന്നയിച്ച ആരോപണം കൃത്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിൻ്റെ നിർദ്ദേശ പ്രകാരം സിപിഐഎം ആണ് അവരെ ഒളിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ദിവ്യയെ രക്ഷപ്പെടുത്താനുള്ള മുഴുവൻ ശ്രമങ്ങളും നടത്തി.
നവീൻ ബാബുവിനെ അഴിമതിക്കാരനാണെന്ന് വരുത്തിത്തീർത്ത്, അഴിമതിക്കെതിരായി ശബ്ദമുയർത്തിയതിൻ്റെ പേരിലുള്ള ആദര്ശ പരിവേഷം കൂടി ദിവ്യയ്ക്ക് ചാര്ത്തിക്കൊടുക്കാന് സിപിഐഎം ശ്രമിച്ചു. അതിൽ ദയനീയമായി പരാജയപ്പെട്ടു – വിഡി സതീശൻ വ്യക്തമാക്കി. വ്യാജ ഒപ്പാണെന്ന് മാധ്യമങ്ങൾ തെളിയിച്ചതോടെ നവീൻ ബാബു അഴിമതിക്കാരനാണെന്ന് താരടിക്കാനുള്ള ശ്രമം മാധ്യമങ്ങൾ തകർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻകൂർ ജാമ്യം നിരസിച്ച മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു എന്ന് പറഞ്ഞാൽ ആ പാർട്ടി ഗ്രാമത്തിൽ നിന്ന് തന്നെയാണ്. ദിവ്യ എവിടെയെന്ന് പോലീസിന് നേരത്തെ അറിയുമായിരുന്നു. ദിവ്യയെ തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം. ഒരു കുടുംബത്തിന് നീതി കൊടുക്കാൻ കഴിയാത്ത ആളാണ് മുഖ്യമന്ത്രി – വിഡി സതീശൻ വിമർശിച്ചു.
ദിവ്യ വിഐപി പ്രതിയായ മാധ്യമങ്ങൾക്ക് മുന്നിൽ കാണിക്കാതെ പോയതെന്ന് വിഡി സതീശൻ പരിഹസിച്ചു. സാധാരണ കേസിൽ കോടതി നോട്ട് ടു അഡ്‌സ് എന്ന് മുൻകൂർ ജാമ്യാപേക്ഷ കേൾക്കുമ്പോൾ തന്നെ പറയാറുണ്ട്. അങ്ങനെ ഈ കേസിൽ പറഞ്ഞിട്ടില്ല. എന്നിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമാണ് – അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.