തൃശൂര്: നോര്ത്ത് ചാലക്കുടിയിലെ ധാന്യങ്ങള് പൊടിച്ച് നല് കുന്ന ഫ്ളവര് മില്ലില് കയറി ജീവനക്കാരുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ്.
ചാലക്കുടി മഠത്തിപറമ്പിൽ രാജൻ(35) ആണ്. അരി പൊടിക്കാനെന്ന വ്യാജേന സ്‌കൂട്ടറിലെത്തിയ പ്രതി മില്ലിൻ്റെ അകത്ത് കടക്കുകയും ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്ന ജീവനക്കാരോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ ജീവനക്കാരുടെ മുഖം അമർത്തിപ്പിടിച്ച് കഴുത്തിൽ നിന്നും ബലമായി സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുമായിരുന്നു.
വിവരമറിഞ്ഞ പൊലീസ് അന്വേഷണത്തിൽ പ്രതി ചാലക്കുടി വിട്ടിട്ടില്ലെന്ന് ഉറപ്പായി. ലഭ്യമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചാലക്കുടിയിലെ ഒരു ബാറിൻ്റെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ കണ്ടയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തിയതായി സമ്മതിച്ചു.
സ്വർണമാല ചാലക്കുടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അടിപിടിയടക്കം മൂന്ന് ക്രിമിനൽ കേസുകൾ പ്രതിയുടെ പേരിൽ നേരത്തെ നടന്നതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.