ഹരിയാന: ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് ആരോപിച്ചു.
വോട്ടിങ് യന്ത്രങ്ങളില് പൊരുതക്കേടുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന് പറഞ്ഞു. അടിസ്ഥാന രഹിതവും സെൻട്രൽ സംവിധാനവുമായുള്ള പരാതികൾ ഉയർന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഹരിയാന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്ന ഗ്രാസിൻ്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കമ്മിഷൻ തള്ളിക്കളയുന്നു.
ഇത്തരം ആരോപണങ്ങൾ ഒരു ദേശീയ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ്. ഫലം എതിരാവുമ്പോൾ പൊതുവായ സംശയങ്ങൾ എന്ന പേരിൽ ജനവിധിയെ ചോദ്യംചെയ്യുന്ന പ്രവണതയിൽ നിന്ന് വിട്ടുനിൽക്കുകണെമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഒക്‌ടോബർ അഞ്ചിന് നടന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ടായിരുന്നു വോട്ടെണ്ണൽ.
90 അംഗ നിയമസഭയിൽ 48 സീറ്റുകളുമായി ബി.ജെ.പി. മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. അതേസമയം, താഴെത്തട്ടിലുണ്ടായിരുന്ന ജനവികാരത്തിന് വിരുദ്ധമായ ഫലം അംഗീകരിക്കില്ലെന്നായിരുന്നു കോൺസിൻ്റെ പ്രതികരണം. ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.