കാസർകോട്: നിരവധി നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ ചിട്ടി ഫണ്ട് തട്ടിപ്പുകാരന് പോലീസ് പിടിയിൽ.
2022 മുതൽ ഒളിവിൽ പോയ കുഞ്ഞിച്ചന്തു മേളത്ത് നായർ(67) ആണ് അമ്പത്തല പോലീസിൻ്റെ പിടിയിലായത്. കോട്ടയം ആസ്ഥാനമായുള്ള സിഗ്‌സ് ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും കാസര്‌കോട് ചെമനാട് പഞ്ചായത്തിലെ പെരുമ്പള സ്വദേശിയുമാണ് കുഞ്ഞിച്ചന്തു മേലത്ത് നായര്. സിഗ്‌സിൽ നിക്ഷേപിച്ച പണം ഇടപാടുകാർക്ക് നൽകാതെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു എന്നാണ് കേസ്.
18 ശതമാനം വരെ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ മുതൽ മുടക്കിൽ നിന്ന് നിക്ഷേപമായി വാങ്ങി. നീലേശ്വരത്ത് ഓഫീസ് തുറന്നാണ് ജില്ലയിൽ നിന്നും നിക്ഷേപകരെ കണ്ടെത്തിയത്. 2018ൽ നീലേശ്വരം പോലീസാണ് കുഞ്ഞിച്ചന്തു മേളത്ത് നായർക്കെതിരെ ആദ്യത്തെ കേസ് എടുത്തത്. അന്ന് കുഞ്ഞിച്ചന്തു മേളത്ത് നായരെ അറസ്റ്റ് ചെയ്തു. പിന്നീടാണ് പരാതി പ്രവാഹമുണ്ടായത്.
പിന്നീടാണ് കുഞ്ഞിച്ചന്തു മേളത്ത് നായർ ഒളിവിൽ പോയത്. മൂന്നാം മൈലിലെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിച്ചന്തു മേലത്ത് നായരെ അറസ്റ്റ് ചെയ്തത്. കർണാടകയിൽ ജോലിയെടുത്ത് വേറൊരു വ്യക്തിത്വത്തിൽ ജീവിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ കുഞ്ഞച്ചന്തു മേളത്ത് നായർ ഉത്തരപ്രദേശിലാണെന്നും അവിടെ ഒരു ആത്മീയ ഗുരുവിൻ്റെ ശിഷ്യനായി കഴിയുകയായിരുന്നുവെന്നുമാണ് കേസുമായി ബന്ധപ്പെട്ട പൊലീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത്. കുഞ്ഞിച്ചന്തു മേലത്ത് നായരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.