അവൻ്റെ നിലവിളിയുടെ അലയൊലികൾ മുഴങ്ങിയ മുറി: മരണം അലിഞ്ഞ് ചേര്‍ന്നതിവിടെ, സിദ്ധാര്‍ത്ഥിന്റെ ശേഷിപ്പുകള്‍ ഏറ്റുവാങ്ങി ബന്ധുക്കള്‍, വിലപ്പെട്ട പല രേഖകളും കാണാനില്ലന്ന് പരാതി,

പൂക്കോട് (വയനാട്): പൂക്കോട് വെറ്ററിനറി കോളേജ് ഇന്നലെ ശാന്തമായിരുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ എത്തിയപ്പോ ള്‍ തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കല്‍ എം.ആർ.എസ് ഭവനില്‍ എം.ഷിബു ഒരു നിമിഷം നിന്നു.

കറുത്ത പെയിന്റടിച്ച ചുമരില്‍ വെളള പെയിന്റില്‍ കുറിച്ച വാചകം - 'അലിഞ്ഞ് ചേർന്ന മധുരത്തിന്റെ കഥകളാണ് ഇവിടം....'.ഷിബുവിന്റെ മനസില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും പോലെ. 

സഹോദരി ഷീബയുടെ മകൻ ജെ.എസ്. സിദ്ധാർത്ഥിനെ ആള്‍ക്കൂട്ട വിചാരണയെ തുടർന്ന് ഫെബ്രുവരി പതിനെട്ടിനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവന്റെ സാധനങ്ങള്‍ കൊണ്ടുപോകാൻ എത്തിയതാണ് ഷിബുവും ബന്ധുക്കളും.

സഹപാഠികളുടെ പീഡനത്തില്‍ സിദ്ധാർത്ഥിന്റെ നിലവിളി മുഴങ്ങിയ ഡോർമിറ്ററിയുടെ വാതില്‍ ഡീൻ ഇൻചാർജ് ഡോ.എസ്. മായയുടെ സാന്നിദ്ധ്യത്തില്‍ സെക്യൂരിറ്റി തുറന്നു. മുറിയില്‍ നൊമ്പര കാഴ്ചകള്‍. സിദ്ധാർത്ഥിന്റെ പുസ്തങ്ങളും മറ്റും ഒരു മൂലയില്‍ അനാഥമായി കിടക്കുന്നു. ഷിബുവും ബന്ധുക്കളും ഓരോന്നായി പെറുക്കിയെടുത്തു. 

അതിനിടെ 19ാം നമ്പർ മുറിയില്‍ നിന്ന് സിദ്ധാർത്ഥിന്റെ വസ്ത്രങ്ങള്‍, വയലിൻ എന്നിവയെല്ലാം അധികൃതർ എടുത്ത് കൊടുത്തു. സിദ്ധാർത്ഥിന്റെ രണ്ട് കണ്ണടകള്‍ ഉള്‍പ്പെടെ 22 സാധനങ്ങള്‍ അവിടെ ഇല്ലായിരുന്നു.

ഡീൻ ഇൻ ചാർജ് ഡോ. എസ്. മായ, പ്രൊഫ. ഡോ: ബൃന്ദിയ ലിസ് എബ്രഹാം എന്നിവർ അടുത്തുണ്ടായിരുന്നു. ഡീനിന്റെ ഓഫീസിലാണ് ഷിബുവും മൂന്ന് ബന്ധുക്കളും ആദ്യം എത്തിയത്. തുടർന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് പോയി. നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തി തരണമെന്ന് ഡീനിനും വൈത്തിരി പൊലീസിലും പരാതി നല്‍കിയ ശേഷമാണ് സിദ്ധാർത്ഥിന്റെ കുടുംബം നെടുമങ്ങാട്ടേക്ക് തിരിച്ചത്. 

അതിനിടെ, സിദ്ധാർത്ഥന്റെ വസ്ത്രങ്ങളും വിലപ്പെട്ട രേഖകളും നഷ്‌പ്പെട്ട് എന്ന് പറഞ്ഞ് ബന്ധുക്കള്‍ കോളേജ് അധികൃതർക്കും വൈത്തിരി പൊലീസിലും ഇന്നലെ പരാതി നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !