തിരുവനന്തപുരം: മൂന്നാം പിണറായി വിജയന് സര്‍ക്കാര്‍ വരുന്നത് തടയാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ഞങ്ങള്‍ക്ക് അതിലൊന്നും ബേജാറില്ല. ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഇടതുപക്ഷം മുന്നോട്ടു പോകുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.സിപിഎം ഇതുവരെ പി ആര് ഏജന്‍സിയുടെ സഹായത്തോടെ വളര്‍ന്നു വന്ന പാര്‍ട്ടിയല്ല. അതുകൊണ്ടു തന്നെ പി ആര് ഏജന്‍സിയുടെ ആവശ്യമേ ഞങ്ങള്‍ക്കില്ല. ഏതെല്ലാം തരത്തിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രശ്നങ്ങള്‍ വളച്ചൊടിച്ച് മുഖ്യമന്ത്രിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും എതിരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്
ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ല എന്നതിന് തെളിവാണ് രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍. ഇനി മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുന്നത് തടയിടാനാണ് പ്രതിപക്ഷം മാധ്യമങ്ങളുമായി ചേര്‍ന്ന് നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ 'മലപ്പുറം' പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.