തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തൃശൂർ പൂരം കലക്കല്‍ അടക്കമുള്ള വിവാദങ്ങള്‍ ഇന്ന് ചർച്ച ചെയ്തേക്കും.
സംഘടന കാര്യങ്ങളാണ് ഇന്നലെ സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവിലും ചർച്ച ചെയ്തത്. മുതിർന്ന നേതാവ് കെഇ ഇസ്മയിലിനെതിരെ രൂക്ഷമായ വിമർശനങ്ങള്‍ സംസ്ഥാന കൗണ്‍സിലില്‍ ഉയർന്നു വന്നിരുന്നു.ഇസ്മയില്‍ വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ വിമര്‍ശനം. പാർട്ടി അച്ചടക്കനടപടി വേണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.
സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ആനി രാജ അടക്കമുള്ളവർ സംസ്ഥാന വിഷയങ്ങളില്‍ നിലപാട് പറയുന്നതിലുള്ള അതൃപ്തി യോഗത്തില്‍ ഉയർന്നു വന്നിരുന്നു.
സംസ്ഥാന കൗണ്‍സില്‍ ഉയർന്ന ചർച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.