തിരുവനന്തപുരം: തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ വനം വകുപ്പ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍.
സസ്പെന്‍ഷനിലായിരുന്ന റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാര്‍ പരുത്തിപ്പള്ളി ഓഫീസിലെത്തി റെയ്ഞ്ച് ഓഫീസറുടെ കസേരയില്‍ അതിക്രമിച്ച് കയറി ഇരിക്കുകയായിരുന്നു. നിലവിലെ റെയ്ഞ്ച് ഓഫീസർ ശ്രീജുവിൻ്റെ ബോർഡും വലിച്ചെറിഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സസ്പെൻഷൻ പിൻവലിച്ചുവെങ്കിലും ഇതേ സ്ഥലത്ത് നിയമനം നല്‍കിയില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. സംഭവത്തില്‍ വനം വകുപ്പ് പൊലീസില്‍ കേസ് നല്കി. ഇതോടെ സുധീഷ് കുമാറിനെതിരെ വീണ്ടും നടപടിയുണ്ടാകും. നിരവധി ആരോപണങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ്.വനം വകുപ്പ് ഓഫീസിൽ നാടകീയ രംഗങ്ങൾ: സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന് അതിക്രമിച്ചെത്തി കസേരയില്‍ കയറിയിരുന്നു: റെയ്ഞ്ച് ഓഫീസറുടെ ബോർഡ് വലിച്ചെറിഞ്ഞു. പരാതി,
0
ബുധനാഴ്ച, ഒക്ടോബർ 09, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.