തിരുവനന്തപുരം: അപ്പാർട്ട്മെൻ്റില്‍ കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി കൂപ്പർ ദീപു കീഴടങ്ങി. അഭിഭാഷകനൊപ്പം കഴക്കൂട്ടം സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്.
സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. കഴിഞ്ഞാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തില്‍ സിവില്‍ സർവ്വീസ് പരിശീലനം നടത്തുന്ന വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് ദീപു.സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഫ്ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ബലമായി മദ്യം കുടിപ്പിച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്.
പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയെന്നും പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ തമിഴ്നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.