പാലക്കാട്: രാത്രി 10 മണിക്ക് ശേഷം റോഡില്‍ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർദിച്ചതായി പരാതി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദും മിർഷാദുമാണ് ആക്രമിക്കപ്പെട്ടത്.
മർദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണവും ആരംഭിച്ചു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അ൪ഷാദ് മകള്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാൻ വീടിന് പുറത്തിറങ്ങിയതായിരുന്നു. ഇതിനിടയില്‍ ഒരു സംഘം ആളുകളെത്തി അ൪ഷാദിനെ തടഞ്ഞു.
പത്തുമണിക്കു ശേഷം പുറത്തിറങ്ങരുതെന്നായിരുന്നു സംഘം പറഞ്ഞത്. ഇത് ചോദ്യം ചെയ്ത അ൪ഷാദിനെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുപയോഗിച്ച് ഈ സംഘം മ൪ദിച്ചു. ബൈക്കിലുണ്ടായിരുന്ന മകളെയും സംഘം മ൪ദിച്ചെന്നാണ് പരാതി.
മ൪ദനത്തില്‍ അ൪ഷാദിൻറെ ഇരുകാലിനും ചെവിക്കും സാരമായി പരിക്കേറ്റു. ശരീരം മുഴുവൻ അടിയേറ്റതിൻറെ പാടുകളുമുണ്ട്. അ൪ഷാദിനെ മ൪ദിക്കുന്നത് ശ്രദ്ധയില്‍പെട്ട് വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടിയെത്തി. ഇവരെയും സംഘം ആയുധമുപയോഗിച്ച് മ൪ദിച്ചു. ഇവ൪ക്കും സാരമായി പരിക്കുണ്ട്.
പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നാട്ടുകാർ ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്. രാത്രി പത്തുമണിക്കു ശേഷം പ്രദേശത്ത് അസ്വാഭാവികമായി ആരെ കണ്ടാലും ചോദ്യം ചെയ്യാറുമുണ്ട്. എന്നാല്‍ യുവാക്കളെ മ൪ദിച്ചതില്‍ പങ്കില്ലെന്നാണ് ഈ ജാഗ്രതാ സമിതിയുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.