പാലക്കാട്: സാമൂഹിക ക്ഷേമപെന്ഷന് വാങ്ങുന്നവരില്‍ അനര്‍ഹരെ കണ്ടെത്താന്‍ നടത്തിയ മസ്റ്ററിങ് നടപടികള്‍ അവസാനിപ്പിച്ചു.
വാര്‍ധക്യ, വിധവ, വികലാംഗ, അവിവാഹിത തുടങ്ങിയ വിഭാഗങ്ങളിലായി 3,95,274 ഗുണഭോക്താക്കള്‍ ഇനിയും മസ്റ്ററിങ് നടത്താനുണ്ട്. സര്‍ക്കാര്‍ അനുവദിച്ച സമയം സെപ്റ്റംബര്‍ 30-ന് അവസാനിച്ചപ്പോള്‍ ആകെ 46,46,567 പേരാണ് മസ്റ്ററിങ് നടത്തിയത്. ഇവര്‍ക്ക് തുടര്‍ന്നും പെന്ഷന് ലഭിക്കും.സമയപരിധി അവസാനിച്ചെങ്കിലും എല്ലാമാസവും ഒന്നുമുതല്‍ 20 വരെയുള്ള തീയതികളില്‍ അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തി വീണ്ടും പെന്ഷന് പട്ടികയില്‍ ഇടം നേടാനാവും. പക്ഷേ, മുടങ്ങിയ മാസങ്ങളിലെ പെന്ഷന് ഇവര്‍ക്ക് കിട്ടാനിടയില്ല.
മരിച്ചുപോയവരുടെ പേരില്‍പ്പോലും പെന്ഷന് കൈപ്പറ്റിയിട്ടുള്ള സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതിനാലാണ് മസ്റ്ററിങ് നടത്തി ഗുണഭോക്താക്കളുടെ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.