അത്ഭുതപ്പെടുത്തുന്ന വിൽപത്രo: വളര്‍ത്തുനായ, പാചകക്കാരന്‍, ആരെയും മറന്നില്ല രത്തന്‍ ടാറ്റ; വില്‍പത്ര വിവരങ്ങള്‍ ഇങ്ങനെ,

മുംബൈ: ഒക്ടോബർ ഒൻപതിന് മുംബൈയില്‍ അന്തരിച്ച വ്യവസായിയും മനുഷ്യസ്‌നേഹിയുമായ രത്തൻ നേവല്‍ ടാറ്റ തന്റെ ജർമ്മൻ ഷെപ്പേർഡ് നായ 'ടിറ്റോ'യുടെ ആജീവനാന്ത പരിചരണം ഉറപ്പാക്കുന്നതിനായി തന്റെ വില്‍പത്രത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

വളർത്തുമൃഗങ്ങള്‍ക്കായി ഇത്തരത്തിലുള്ള കരുതല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ സാധാരണമാണെങ്കിലും, ഇന്ത്യയില്‍ ഇത് അത്ര സാധാരണമല്ലാത്തതിനാല്‍ ഈ നീക്കം വളരെ ശ്രദ്ധേയമാണ്.

രത്തൻ ടാറ്റയുടെ കൊളാബയിലെ വസതിയിലും താജ് വെല്ലിംഗ്ടണ്‍ മ്യൂസ് അപ്പാർട്ടുമെൻ്റുകളിലും സൂക്ഷിച്ചിരിക്കുന്ന 20-30 ആഡംബര കാറുകളുടെ ശേഖരം പൂനെയിലെ ഒരു മ്യൂസിയത്തിന് നല്‍കാനോ ലേലം ചെയ്യാനോ വ്യക്തമാക്കിയിട്ടുണ്ട്.

 ടാറ്റയുടെ പാരമ്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന് ലഭിച്ച നിരവധി പുരസ്‌കാരങ്ങള്‍ ടാറ്റ സെൻട്രല്‍ ആർക്കൈവ്‌സിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

രത്തൻ ടാറ്റയുടെ ദീർഘകാല പാചകക്കാരനായ രാജൻ ഷായാണ് ഇപ്പോള്‍ ടാറ്റയുടെ നായ ടിറ്റോയെ പരിപാലിക്കുന്നത്. ടാറ്റയുടെ മുൻ നായയും ടിറ്റോ എന്ന പേരിലായിരുന്നു. പഴയ ടിറ്റോയുടെ മരണശേഷം, അഞ്ചോ ആറോ വർഷം മുമ്പ് ടാറ്റ ഈ പുതിയ ടിറ്റോയെ സ്വന്തമാക്കി.

 ടാറ്റയുടെ പ്രധാന പാചകക്കാരൻ സുബ്ബയ്യയ്ക്ക് മൂന്ന് പതിറ്റാണ്ടോളം സേവിച്ചതിന്റെ അംഗീകാരമായി വില്‍പത്രത്തില്‍ പങ്കുനല്‍കിയിട്ടുണ്ട്. തന്റെ രാജ്യാന്തര യാത്രകളില്‍ സുബ്ബയ്യയ്ക്കും രാജൻ ഷായ്ക്കും വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയിരുന്നു എന്നത് ടാറ്റയുടെ മനുഷ്യത്വത്തിന്റെ തെളിവാണ്.

ടാറ്റയുടെ ചാരിറ്റബിള്‍ ഫൗണ്ടേഷന് നല്‍കിയ ആസ്തികളും ഓഹരികളും

രത്തൻ ടാറ്റയുടെ മരണത്തെ തുടർന്ന്, അദ്ദേഹത്തിന്റെ വില്‍പത്രത്തില്‍ ടാറ്റ ഗ്രൂപ്പ് കമ്പിനികളിലെ തന്റെ ഓഹരികള്‍ ചാരിറ്റബിള്‍ ട്രസ്റ്റായ രത്തൻ ടാറ്റ എൻഡോവ്‌മെൻ്റ് ഫൗണ്ടേഷന് (ആർടിഇഎഫ്) കൈമാറുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യത്തിന് അനുസൃതമായി സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കുന്നതിനുള്ള ഒരു നീക്കമാണിത്. ടാറ്റ സണ്‍സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ആർടിഇഎഫിൻ്റെ തലവനാകുമെന്ന് പ്രതീക്ഷിക്കുന്നു.

രത്തൻ ടാറ്റ തന്റെ ടാറ്റ സണ്‍സ് ഓഹരികള്‍ മാത്രമല്ല, ടാറ്റ മോട്ടോഴ്‌സ് പോലുള്ള മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പിനികളിലെ തന്റെ സമ്പത്തും ആർടിഇഎഫ് എന്ന ലാഭേച്ഛയില്ലാത്ത സംഘടനയിലേക്ക് മാറ്റുകയാണ്. 2022-ല്‍ സ്ഥാപിതമായ ഈ ഫൗണ്ടേഷൻ വിവിധ ലാഭേച്ഛയില്ലാത്ത സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. 

2023-ലെ ഐപിഒയ്ക്ക് മുമ്പ് ടാറ്റ ടെക്നോളജീസ് ഓഹരികള്‍ വാങ്ങിയതും ടാറ്റ ന്യൂ നടത്തുന്ന ടാറ്റ ഡിജിറ്റലിലെ ഓഹരികള്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. തന്റെ ആർഎൻടി അസോസിയേറ്റ്‌സ്, ആർഎൻടി അഡൈ്വസേഴ്‌സ് എന്നിവയിലൂടെ നടത്തിയിരുന്ന സ്റ്റാർട്ടപ്പ് നിക്ഷേപങ്ങള്‍ വില്‍ക്കുകയും ലഭിക്കുന്ന വരുമാനം ആർടിഇഎഫിന് നല്‍കുകയും ചെയ്യും.

വീടുകളുടെയും കാറുകളുടെയും വിതരണം

രത്തൻ ടാറ്റയുടെ വിശ്വസ്ത സഹായിയായിരുന്ന ശന്തനു നായിഡുവിന്റെ സ്റ്റാർട്ടപ്പായ ഗുഡ്‌ഫെല്ലോസിലെ ഓഹരികള്‍ ടാറ്റ വേണ്ടെന്നുവെച്ചു. നായിഡുവിന്റെ വിദേശപഠനത്തിനുള്ള വായ്പ എഴുതിത്തള്ളിയതായും വില്‍പത്രത്തിലുണ്ട്.

ടാറ്റ താമസിച്ചിരുന്ന കൊളാബയിലെ ഹലേകായി വീട് ടാറ്റ സണ്‍സിന്റെ ഉപസ്ഥാപനമായ എവാർട്ട് ഇൻവെസ്റ്റ്‌മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ വീടിന്റെയും, ടാറ്റയുടെ തന്നെ അലിബാഗിലെ ബംഗ്ലാവിന്റെയും ഭാവി ഇനിയും തീരുമാനമായിട്ടില്ല.

രത്തൻ ടാറ്റയുടെ കൊളാബയിലെ വസതിയിലും താജ് വെല്ലിംഗ്ടണ്‍ മ്യൂസ് അപ്പാർട്ടുമെൻ്റുകളിലും സൂക്ഷിച്ചിരിക്കുന്ന 20-30 ആഡംബര കാറുകളുടെ ശേഖരം പൂനെയിലെ ഒരു മ്യൂസിയത്തിന് നല്‍കാനോ ലേലം ചെയ്യാനോ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ തീരുമാനം ടാറ്റയുടെ പാരമ്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതോടൊപ്പം, അദ്ദേഹത്തിന് ലഭിച്ച നിരവധി പുരസ്‌കാരങ്ങള്‍ ടാറ്റ സെൻട്രല്‍ ആർക്കൈവ്‌സിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

100 ബില്യണ്‍ ഡോളറിന്റെ ടാറ്റ ഗ്രൂപ്പിന് നേതൃത്വം നല്‍കിയ രത്തൻ ടാറ്റ, ഗ്രൂപ്പ് കമ്പിനികളില്‍ തനിക്കുള്ള പരിമിതമായ വ്യക്തിഗത ഓഹരികളുടെ കാരണം കൊണ്ട് ഒരിക്കലും ലോക സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയില്ല. ബോംബെ ഹൈക്കോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ കാരണം, അദ്ദേഹത്തിന്റെ വില്‍പത്രം അന്തിമമാകാൻ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രത്തൻ ടാറ്റയുടെ നേതൃത്വത്തിൻ്റെ പാരമ്പര്യം

1937 ഡിസംബർ 28-ന് ജനിച്ച രത്തൻ ടാറ്റ, ഒക്‌ടോബർ 9-ന് മുംബൈയിലെ ബ്രീച്ച്‌ കാൻഡി ഹോസ്പിറ്റലില്‍ വച്ച്‌ അന്തരിച്ചു.

1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായും 2016 ല്‍ താല്‍ക്കാലിക ചെയർമാനായും സേവനമനുഷ്ഠിച്ച അദ്ദേഹം, 1991 ലെ 5.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2012 ഓടെ 100 ബില്യണ്‍ ഡോളറിലേക്ക് കമ്പിനിയുടെ വളർച്ചയില്‍ നിർണായക പങ്ക് വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !