കിളിരൂർ കേസിലെ വിഐപി എന്നത് ചമച്ചെടുത്ത വാർത്തയാണെന്ന് മുൻ ഡിജിപി ശ്രീലേഖ ഐപിഎസ്. അങ്ങനൊരു വിഐപി ഇല്ലെന്നും അതിന്റെ പേരില്‍ ധാരാളം പേർ പഴി കേട്ടതാണെന്നും ശ്രീലേഖ പ്രതികരിച്ചു.
വളരെ നിർഭാഗ്യകരമായ കേസായിരുന്നു കിളിരൂർ കേസ്. ഒരു പാവം പെണ്‍കുട്ടിയെ നശിപ്പിച്ച കേസ്. കുത്തിപ്പൊക്കി വലിയ വിവാദമാക്കിയ കേസ്. പൊളിറ്റിക്കല്‍ മൈലേജിന് വേണ്ടിയാണ് വിഐപി ഫാക്‌ടർ കേസില്‍ കൊണ്ടുവന്നതെന്ന് ശ്രീലേഖ വെളിപ്പെടുത്തി.ബിജെപിയില്‍ ചേർന്ന സാഹചര്യം വളരെ ആകസ്‌മികമായാണെന്നും ശ്രീലേഖ പറഞ്ഞു. ഒരു സ്ഥാനവും ലഭിക്കുമെന്ന ഉദ്ദേശ്യത്തിലല്ല പാർട്ടിയില്‍ ചേർന്നത്. റിട്ടയർമെന്റ് ജീവിതം വളരെ ആസ്വദിച്ച് മുന്നോട്ട് പോവുകയാണ്.
ആ സാഹചര്യത്തിലാണ് ക്ഷണവുമായി ബിജെപിക്കാർ എത്തുന്നത്. പലപ്പോഴും താല്‍പര്യമില്ല എന്ന് പറഞ്ഞ് മാറ്റിവച്ച കാര്യമാണ്. വയനാട്ടില്‍ പ്രചരണത്തിന് നേതാക്കള്‍ വിളിക്കുകയാണെങ്കില്‍ പോകും. അത് തന്റെ ഉത്തരവാദിത്തമണെന്നും ശ്രീലേഖ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.