പെരുമഴയത്ത് ടാറിങ്, നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പാതിരാത്രി ആരുമറിയാതെ പൂര്‍ത്തിയാക്കി; ഇപ്പോള്‍ തൊട്ടാല്‍ ഇളകിവരുന്ന അവസ്ഥ പ്രതിഷേധവുമായി നാട്ടുകാർ,

ഇടുക്കി: കനത്ത മഴ അവഗണിച്ച്‌ നടത്തിയ ടാറിംഗ് മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു. ഇടുക്കിയില്‍ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം റോഡിലെ ടാറിംഗാണ് പൊളിഞ്ഞത്. 

ഇതേത്തുടർന്ന് റോഡ് നിർമ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച്‌ മുണ്ടിയെരുമയില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.

പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ മയത്തും റോഡുകളിപ്പോള്‍ ടാർ ചെയ്യാം. പക്ഷേ മണിക്കൂറുകള്‍ക്കകം റോഡ് പൊളിഞ്ഞതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കനത്ത മഴ വകവെക്കാതെ മുണ്ടിയെരുമ ഭാഗത്ത് ടാറിങ് നടത്തിയപ്പോള്‍ തന്നെ നാട്ടുകാർ പ്രതിഷേധിച്ചുരുന്നു.

 തുടർന്ന് നിർത്തി വെച്ച ടാറിഗ് പാതിരാത്രിയോടുകൂടി പുനഃരാരംഭിച്ചു. ഈ ടാറിങ്ങാണ് പകല്‍ വാഹനങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ പൊളിഞ്ഞു പോയത്.

78 കോടി രൂപ ചെലവിലാണ് കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാനപാതയുടെ ആദ്യ റീച്ചിന്റെ നിർമ്മാണം. ഒരു കിലോമീറ്ററിന് 2.75 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതില്‍ തൂക്കുപാലം മുതല്‍ കല്ലാർ ടൗണ്‍ വരെയുള്ള ഭാഗത്തെ നിർമാണത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

ഈ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുമ്പും നിരവധി ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൃത്യമായ പരിശോധന നടത്തണമെന്നും നിലവിലെ ടാറിങ് ഇളക്കി മാറ്റി പുതിയ ടാറിങ് നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !