കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് വന്നു.
റെയിൽവേ ജീവനക്കാരൻ അനിൽ കുമാർ, തമിഴ്നാട് സ്വദേശിയെ തള്ളിയിടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.കഴിഞ്ഞ ദിവസം രാത്രി 11.15-ഓടെയാണ് കാഞ്ചിപുരം സ്വദേശി ശരവണൻ ഗോപി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് മരിച്ചത്. മംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ നിന്ന് വീണായിരുന്നു അപകടം.
ട്രെയിനിന്റെ എസി കോച്ചിൽ ഡോറിനരികിൽ ഇരുന്നിരുന്ന ശരവണൻ ഗോപിയെ, ട്രെയിനിലെ താൽക്കാലിക ജീവനക്കാരനായ കണ്ണൂർ സ്വദേശി അനിൽ കുമാർ തള്ളിയിടുകയായിരുന്നു.ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്. ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.