ഭാരതിയാർ സർവകലാശാല സർട്ടിഫിക്കറ്റുകൾക്ക് യു.ജി.സി. അംഗീകാരമില്ല,

കോഴിക്കോട്: ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റുകൾ നൽകി കാലിക്കറ്റ് സർവകലാശാല.

2015 മുതൽ 2022-വരെയുള്ള കോഴ്‌സുകൾക്ക് അംഗീകാരമില്ലാത്തതിനാൽ ഭാരതിയാർ സർവകലാശാലയും യു.ജി.സി.യും തമ്മിൽ സുപ്രീംകോടതിയിൽ കേസ് നടക്കുകയാണ്. എന്നാൽ, കാലിക്കറ്റ് സർവകലാശാല വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തുല്യതാസർട്ടിഫിക്കറ്റിന് യോഗ്യതയുള്ള കോഴ്‌സുകളുടെ പട്ടികയിൽ ഭാരതീയാർ സർവകലാശാലയിലെ കോഴ്‌സുകളുണ്ട്. ഒക്ടോബർ നാലിന് പുറത്തിറക്കിയ പട്ടികയിലും സർവകലാശാല ഇത് ആവർത്തിച്ചിട്ടുണ്ട്.

വ്യവസ്ഥകൾ പാലിക്കാത്തതിനാലും സംസ്ഥാനത്തിന് പുറത്ത് പഠനകേന്ദ്രങ്ങൾ തുടങ്ങിയതിനാലുമാണ് ഭാരതിയാർ സർവകലാശാലയുടെ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം നൽകാതിരുന്നത്. ഇതിനെതിരേ തമിഴ്‌നാട് ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി നേടിയെങ്കിലും യു.ജി.സി. സുപ്രീകോടതിയെ സമീപിച്ചതോടെ അംഗീകാരം അനിശ്ചിതത്വത്തിലായി.

നേരത്തെ അണ്ണാമലൈ സർവകലാശാലയുടെ 2015 മുതലുള്ള വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് അംഗീകാരമില്ലെന്നറിയിച്ച് 2022-ൽ യു.ജി.സി. പബ്ലിക് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അണ്ണാമലൈയുടെ കോഴ്‌സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നത് കാലിക്കറ്റ് സർവകലാശാല നിർത്തുകയും വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

അതുവരെ തുല്യതാസർട്ടിഫിക്കറ്റുമായി സർക്കാർജോലിയിൽ കയറിയവർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇവർ ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്. അണ്ണാമലൈ സർവകലാശാലയിൽ പഠിച്ചവർ നേരിട്ട പ്രതിസന്ധി ഭാരതിയാറിൽ പഠിച്ചവർക്കും ഉണ്ടാവുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.

അംഗീകാരമില്ലാത്ത കോഴ്‌സുകൾക്ക് സർവകലാശാലകൾ തുല്യതാസർട്ടിഫിക്കറ്റ് നൽകുന്നത് ഏറെ പ്രതിസന്ധിയുണ്ടാക്കും. യു.ജി.സി.യുടെ അംഗീകാരമില്ലെങ്കിലും സർവകലാശാല തുല്യതാസർട്ടിഫിക്കറ്റ് നൽകുന്നതോടെ പലരും ഇതുപയോഗിച്ച് ജോലിയിൽ കയറുന്ന സാഹചര്യമുണ്ടാകും. വർഷങ്ങൾക്കുശേഷം കോഴ്‌സിന് അംഗീകാരമില്ലെന്ന് യു.ജി.സി. പബ്ലിക് നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ തുല്യതാ സർട്ടിഫിക്കറ്റ് നൽകിയ സർവകലാശാല കൈയൊഴിയുകയും വിദ്യാർഥികൾ പ്രതിസന്ധിയിലാകുകയും ചെയ്യും. അംഗീകാരം അനിശ്ചിതത്വത്തിലായ കോഴ്‌സിന് തുല്യതാസർട്ടിഫിക്കറ്റ് നൽകുന്നതിനെതിരേ ഉന്നതവിഭ്യാഭ്യാസമന്ത്രിക്കും ഗവർണർക്കും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.

പരാതിയെത്തുടർന്ന് ഈ കോഴ്‌സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റ് നൽകുന്നത് രണ്ടാഴ്ചമുൻപ് താത്‌കാലികമായി നിർത്തിയെന്ന് കാലിക്കറ്റ് സർവകലാശാലയുടെ ഇക്വലൻസി ആൻഡ് മൈഗ്രേഷൻവിഭാഗം അധികൃതർ പറഞ്ഞു. തുല്യതാസർട്ടിഫിക്കറ്റ് നൽകുന്ന കോഴ്സുകളുടെ കാര്യത്തിൽ തുടർനടപടി സ്വീകരിക്കേണ്ടത് സർവകലാശാലയുടെ അക്കാദമിക് കൗൺസിലാണെന്നും അധികൃതർ വ്യക്തമാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !