കൊച്ചി: വയനാട് ദുരന്തത്തിന് കേന്ദ്ര സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. വയനാട് ദുരന്തത്തിന് കേന്ദ്രം പ്രത്യേക സഹായം നൽകിയില്ലെന്ന് സംസ്ഥാന ദുരിന്ത നിവാരണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നല്കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുക്കാത്തതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്നത്. വയനാട് ലോക സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പുനരധിവാസത്തെ ബാധിക്കരുതെന്ന് കോടതി നിര്‍ദേശം നൽകി. ദുരിതബാധിതർ സമര മുന്നറിയിപ്പ് നല്കിയ പശ്ചാത്തലത്തില്‍ കേസ് പരിഗണിക്കുന്നത് നിര്‍ണായകമാണ്.
ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്ന 782.99 കോടി രൂപ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.