സ്‌കൂളിൽ നടന്ന ചായ സൽക്കാരത്തിനിടെ വാഹനം ഇടിച്ചുകയറി ഇന്ത്യൻ വംശജയായ രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ പുതിയ തെളിവുകളും വിവരങ്ങളും; കേസ് പുനഃപരിശോധിക്കും

ലണ്ടൻ: കഴിഞ്ഞ ജൂലൈയിൽ സ്‌കൂളിൽ നടന്ന ചായ സൽക്കാരത്തിനിടെ വാഹനം ഇടിച്ചുകയറി രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ പുതിയ അന്വേഷണം നടക്കും. ഇന്ത്യൻ വംശജയായ നൂറിയ സജ്ജാദും സെലീന ലോയുമാണ് അപകടത്തിൽ മരിച്ചത്. ഇരുവർക്കും എട്ടു വയസ്സായിരുന്നു പ്രായം.

അപകടത്തിന് കാരണമായ ലാൻഡ് റോവർ ഡിഫൻഡർ വാഹനം ഓടിച്ചിരുന്ന ക്ലെയർ ഫ്രീമാന്‍റിൽ (47) അപകട സമയത്ത് തനിക്ക് അപസ്മാരം പിടിപെട്ടതായി അവകാശപ്പെട്ടിരുന്നു. ആദ്യത്തെ അന്വേഷണത്തിൽ ഡ്രൈവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. 

മസ്തിഷ്ക സ്കാനിങ് കൂടാതെ കണ്ടെത്താൻ പ്രയാസമായ അപസ്മാരം രോഗനിർണ്ണയം, പ്രധാന സാക്ഷികളെ ചോദ്യം ചെയ്യുന്നതിൽ ഉണ്ടായ പരാജയം തുടങ്ങിയവയാണ് ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയ പ്രധാന പോരായ്മകൾ. എന്നാൽ പുതിയ തെളിവുകളും വിവരങ്ങളും വെളിച്ചത്തു വന്നതോടെയാണ് കേസ് വീണ്ടും പരിശോധിക്കാൻ തീരുമാനമായത്. "കഴിഞ്ഞ 15 മാസമായി ഞങ്ങൾ അനുഭവിച്ച വേദന ഒരു രക്ഷിതാവും അനുഭവിക്കാൻ പാടില്ല. ആദ്യത്തെ അന്വേഷണത്തിൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോയി. പുതിയ അന്വേഷണം ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" – ഈ സംഭവത്തിൽ മരിച്ച കുട്ടികളിലൊരാളായ നൂറിയയുടെ പിതാവ് സാജ് ബട്ട് പറഞ്ഞു.

"ഞങ്ങൾ ആഗ്രഹിച്ചത് സെലീനയ്ക്കും നൂറിയയ്ക്കും മറ്റ് കുടുംബങ്ങൾക്കും വേണ്ടിയുള്ള സമഗ്രമായ അന്വേഷണമാണ്" – അപകടത്തിൽ മരിച്ച സെലീന ലോയുടെ അമ്മ ജെസ്സി ഡെങ് പറഞ്ഞു. ഈ സംഭവത്തിൽ പരുക്കേറ്റവരോടും ദുരന്തം കണ്ട സാക്ഷികളോടും വിവരങ്ങൾ പങ്കുവയ്ക്കാൻ പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !