തിരുവനന്തപുരം: സംസ്ഥാനത്തെ പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നതിനുളള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നമ്മുടെ ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണ്. എന്നാൽ വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായ വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വർഷത്തിൽ 12 ശതമാനം ആയിരുന്നു.
ഇതിന് നമ്മുടെ സ്ഥാപിതശേഷി പര്യാപ്തമാകുന്നില്ല. ജലസംഭരണികളിൽ ആവശ്യത്തിന് ജലം ഉണ്ടാകാറില്ല. ഈ രണ്ടു സാഹചര്യങ്ങളിലും വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ടി വരുന്നുവെന്നും കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.
പാരിസ്ഥിത ആഘാത പഠനം, സ്ഥലം ഏറ്റെടുക്കൽ, വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കൽ എന്നിവക്കായുളള നടപടി പാലിച്ച് പദ്ധതി പൂർത്തിയാക്കുന്നതിന് അഞ്ച് മുതൽ ഏഴ് വർഷം എങ്കിലും ആവശ്യമായി വരുന്നുണ്ട്.
കെ.എസ്. ഇ.ബി.എൽ-ന് ഏകദേശം 1500 എം.ഡബ്ല്യു. പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഉണ്ട്. ഇതിൽ സർക്കാർ എടുത്തിട്ടുള്ള 38 പരമാവധി സ്ഥാപിതശേഷി വർധിപ്പിക്കുക എന്നുള്ളതാണ്.പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറക്കീനുള്ള നടപടികളെല്ലാം നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.