ആഗ്ര: അധ്യാപികയുടെ അര്‍ധനഗ്ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ 4 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയില്‍ പൊലീസ് പിടിയിലായത്. ചിത്രീകരിച്ച വീഡിയോ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
പഠനത്തില്‍ പിന്നാക്കമായ വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക സ്വന്തം വീട്ടില്‍വച്ച് ട്യൂഷന് നല്‍കിയിരുന്നു. ഇതിനിടെ അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥി രഹസ്യമായി മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭീഷണിപ്പെടുത്തുതയായിരുന്നു.
അധ്യാപിക വിസമ്മതിച്ചതോടെ, വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്ക് വീഡിയോ കൈമാറിയശേഷം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അധ്യാപിക അകലം പാലിച്ചതോടെ വിദ്യാര്‍ഥി കൂടുതല്‍ സമ്മര്‍ദം ചെലുത്തി. വീഡിയോ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായ അധ്യാപിക ഒരു സംഘടനയുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.