കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയിൽ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബി രാകേഷ് അടക്കം ഒമ്പത് പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അസോസിയേഷൻ യോഗത്തിൽ വിളിച്ചുവരുത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഭാരവാഹികൾ മോശമായി പെരുമാറിയെന്നാണ് പരാതി.
താൻ നിർമിച്ച ചില സിനിമകളുമായി ബന്ധപ്പെട്ട് നിർമാതാവ് ചില പരാതികൾ അസോസിയേഷൻ യോഗത്തിൽ ഉന്നയിച്ചിരുന്നു. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ പരാതികൾ പരിഹരിക്കാമെന്നായിരുന്നു ഭാരവാഹികൾ അന്നറിയിച്ചിരുന്നത്. അതിനിടയിലാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്.ആ സമയങ്ങളിൽ ഭാരവാഹികൾക്കെതിരെ പരാതിക്കാരി പരസ്യ പ്രതികരണങ്ങൾ നടത്തുകയുണ്ടായി. ഇതിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ നിർമാതാവ് എത്തിയപ്പോഴാണ് ഭാരവാഹികൾ മോശമായി പെരുമാറിയത്. തന്നെ തുറിച്ചുനോക്കിയെന്നും മാനസികമായി തകർന്നുപോയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.