കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗാ മാർട്ടിനെയും നടൻ ശ്രീനാഥ് ഭാസിയെയും നാളെ ചോദ്യം ചെയ്യും. നാളെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇരുവർക്കും നോട്ടീസ് നൽകി. മരട് പൊലീസ് സ്‌റ്റേഷനിൽ എത്തണമെന്നാണ് നിർദ്ദേശം. ഇരുവരെയും വൈകാതെ ചോദ്യംചെയ്യുമെന്നാണ് കൊച്ചി ഡിസിപി മുൻപ് അറിയിച്ചിരുന്നത്.
ഓംപ്രകാശിന്റെ മുറിയിൽ ഇരുപതോളംപേർ എത്തിയെന്നും ഇതിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഉൾപ്പെട്ടിരുന്നു എന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. അതേസമയം ശ്രീനാഥ് ഭാസിക്കും പ്രയാഗാ മാർട്ടിനും ഓം പ്രകാശുമായി നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
ബിനു ജോസഫുമായാണ് എന്നയാളുമായാണ് ഇവർക്ക് ബന്ധമെന്നും അയാൾ വഴിയാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയതെന്നുമാണ് പൊലീസ് കരുതുന്നത്. ഓം പ്രകാശിന്റെ മുറിയിൽ തന്നെയാണ് പാർട്ടി സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാനാണ് താരങ്ങൾ ഹോട്ടൽ മുറിയിലെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരെയും എത്തിച്ച ബിനു ജോസഫിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്.
ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഓം പ്രകാശിന്റെ മുറിയിൽ ഇരുപതോളം പേർ എത്തിയിരുന്നതായാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.