ജെറുസലേം: ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
181-ഓളം മിസൈലുകളാണ് ഇറാന് ഇസ്രയേലിനുനേരെ പ്രയോഗിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ഭൂരിഭാഗം മിസൈലുകളും തറതൊടുന്നതിന് മുമ്പുതന്നെ തകര്‍ക്കാനായതായി ഇസ്രയേല്‍ വ്യക്തമാക്കുന്നു.
ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീന്‍കാരനും രണ്ട് ഇസ്രയേലികളും കൊല്ലപ്പെട്ടതായാണ് വിവരം. 'വളരെ വലിയ തെറ്റാണ് ഇറാന് ചെയ്തിരിക്കുന്നത്, ആ തെറ്റിന് വളരെ വലിയ വില തന്നെ കൊടുക്കേണ്ടിവരും' - നെതന്യാഹു പറഞ്ഞു. ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെയാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ അനന്തരഫലം നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ആക്രമണത്തിന് അനന്തരഫലം നേരിടേണ്ടിവരും. ഞങ്ങളുടെ പക്കല്‍ പദ്ധതികളുണ്ട്. ഞങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും' - ഡാനിയല്‍ ഹഗാരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.