അന്‍വറിന്റെ ഉപാധികളെല്ലാം തള്ളി യു.ഡി.എഫ്; സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്തുണച്ചാൽ മതി

ചേലക്കര: പി.വി.അന്‍വര്‍ യു.ഡി.എഫിന് മുന്നില്‍വെച്ച ഉപാധികളെല്ലാം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനും. പി.വി. അന്‍വര്‍ യു.ഡി.എഫിനെ വെല്ലുവിളിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉപാധികളും അംഗീകരിക്കില്ലെന്നും സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്തുണച്ചാൽ മതിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എല്‍.ഡി.എഫില്‍നിന്നും പുറത്തേക്ക് വരുമ്പോള്‍ അന്‍വര്‍ നിരത്തിയ കാരണങ്ങള്‍ ഉയര്‍ത്തി പിടിക്കുകയാണെങ്കില്‍ അദ്ദേഹം യു.ഡി.എഫുമായി സഹകരിക്കുകയാണ് വേണ്ടത്. യു.ഡി.എഫിന് മുന്നില്‍ ഉപാധികള്‍ വെച്ചുകൊണ്ടുള്ള താമശകളൊന്നും വേണ്ട. ചേലക്കരയില്‍ രമ്യയെ പിന്‍വലിക്കാന്‍ ആണല്ലോ ഞങ്ങള്‍ ഈ പണിയൊക്കെ എടുക്കുന്നതെന്നും അന്‍വറിന്റെ ഈ ആവശ്യം ഒരു തമാശയായി മാത്രം കണ്ടാല്‍ മതിയെന്നുമാണ് പ്രതിപക്ഷ നേതാവ് പരിഹാസരൂപേണ പറഞ്ഞത്.

സഹരിക്കാന്‍ അന്‍വറിന് താത്പര്യം ഉണ്ടെന്ന് അറിയിച്ചപ്പോള്‍ ഒരു ചര്‍ച്ചയ്ക്ക് തയാറായിരുന്നു. നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ എന്റെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാമെന്നാണ് അന്‍വര്‍ പറഞ്ഞത്. റിക്വസ്റ്റ് ചെയ്തപ്പോള്‍ രമ്യയെ പിന്‍വലിക്കണമെന്നും എങ്കിൽ പാലക്കാട് തന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്ന നിര്‍ദേശവുമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. കഴിയുമെങ്കില്‍ അന്‍വറിന് യു.ഡി.എഫിനെ പിന്തുണയ്ക്കാം. മറ്റൊരു ഉപാധികളും കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിക്കുന്നില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണമാണ് അന്‍വറും സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. സി.പി.എം- ബി.ജെ.പി. അവിഹിത ബന്ധവും ദുര്‍ഭരണവുമായിരുന്നു ഇവ. ഇങ്ങനെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന ആളുകള്‍ എന്തിനാണ് അവരെ സഹായിക്കാന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ നല്ലകാര്യം ഇല്ലെങ്കില്‍ അങ്ങനെ പോയ്‌ക്കോട്ടെ.

ആര്‍ക്ക് മുന്നിലും യു.ഡി.എഫ്. വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ തീരുമാനങ്ങള്‍ അതാത് സമയത്ത് എടുക്കും. അത് രാഷ്ട്രീയമാണ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ നിരുപാധികം പിന്തുണയ്ക്കുമെന്നാണ് പി.വി. അന്‍വര്‍ അറിയിച്ചിരിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. ഇനി അന്‍വര്‍ പിന്തുണച്ചില്ലെങ്കില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി കഷ്ടപ്പെട്ട് പോകുമല്ലോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിഹസിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !