എം.ആർ.അജിത്കുമാർ വത്സൻ തില്ലങ്കേരിയുമായി നാലു മണിക്കൂർ ചർച്ച നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടി; ഉടഞ്ഞ വിഗ്രഹം നന്നാക്കാൻ പിആർ എജൻസിക്ക് സാധ്യമല്ല; രമേശ് ചെന്നിത്തല

കണ്ണൂർ: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി നാലു മണിക്കൂർ ചർച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയായിരുന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉടഞ്ഞ വിഗ്രഹത്തെ നന്നാക്കാൻ ഒരു പിആർ ഏജൻസിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് നേതാക്കളുമായി നിരന്തരമായി എഡിജിപിക്ക് ചർച്ച ചെയ്യേണ്ട എന്തുകാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇതു മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹം എഡിജിപിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നിത്തലയുടെ വാർത്താസമ്മേളനത്തിൽനിന്ന്: ‘‘ഉയർന്ന ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. ഉടഞ്ഞ വിഗ്രഹം നന്നാക്കാൻ പിആർ എജൻസിക്ക് സാധ്യമല്ല. മലപ്പുറത്തെ ജനങ്ങളോടു മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം. 

നവകേരള സദസും പിആർ ഏജൻസിയുടെ തന്ത്രമായിരുന്നു. പക്ഷേ പൊളിഞ്ഞുപോയി. അൻവറിന്റെ കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് മഹാദ്ഭുതമാണല്ലോ. ബിനോയ് വിശ്വം സിപിഎമ്മിന്റെ കൈയിലെ പാവ മാത്രമാണ്.’’

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !