കന്യാകുമാരി :കടലിൽ വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ചു നിർമിക്കുന്ന കണ്ണാടിപ്പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്.
ഡിസംബറിൽ ഉദ്ഘാടനമാണു ലക്ഷ്യം.പാലം പൂർത്തിയാകുന്നതോടെ വിവേകാനന്ദപ്പാറയിൽ നിന്നു നടന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് എത്താൻ കഴിയും. 37 കോടി രൂപ ചെലവിൽ 77 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് നടപ്പാലം സ്ഥാപിക്കുക.തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ചെന്നൈയിലെ വിഎംഇ പ്രീകാസ്റ്റ് പ്രോഡക്ട്സ് കമ്പനിക്കാണ് നിർമാണച്ചുമതല.ഇരുഭാഗത്തെയും ബന്ധിപ്പിച്ച് സ്റ്റീൽ മേൽക്കൂര സ്ഥാപിക്കുന്ന പണികളാണ് നടക്കുന്നത്.തുടർന്ന് സ്റ്റീൽ പ്ലാറ്റ്ഫോം സ്ഥാപിച്ച് ഗ്ലാസ് പാളികൾ സ്ഥാപിക്കും.വരുന്നൂ.. സഞ്ചാരികൾക്കായി കന്യാകുമാരിയിൽ കടലിൽ കണ്ണാടിപ്പാലം
0
ചൊവ്വാഴ്ച, ഒക്ടോബർ 22, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.