ബംഗളൂരു: ബംഗളൂരുവില്‍ മര്യാദയ്ക്ക് വസ്ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
എത്തിയോസ് സർവീസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ, യുവാവിന്റെ ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം. പ്രത്യേകിച്ച് കർണാടകയില്‍. അല്ലെങ്കില്‍ അവളുടെ മുഖത്ത് ആസിഡ് വീഴാൻ സാധ്യതയുണ്ട് ', എന്നാണ് നികിത് ഷെട്ടി അയച്ച സന്ദേശം.
ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് കർണാടക മുഖ്യമന്ത്രിയെയും ഡിജിപിയെയും മന്ത്രി ഡികെ ശിവകുമാറിനെയും ടാഗ് ചെയ്താണ് യുവതിയുടെ ഭർത്താവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. നികിതിനെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് കമ്പിനി ജീവനക്കാരനെതിരെ നടപടിയെടുത്തത്.
എന്ത് വസ്ത്രം ധരിക്കണമെന്ന ഒരാളുടെ അവകാശത്തില്‍ ഇടപെടുകയും അയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ഞങ്ങളുടെ ജീവനക്കാരൻ. സംഭവത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. ഈ പെരുമാറ്റം തികച്ചും അസ്വീകാര്യവും എത്തിയോസ് സർവീസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.
സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്പിനി എന്ന നിലയില്‍, ഞങ്ങള്‍ ഉടനടി നടപടി സ്വീകരിച്ചു. നികിതിനെ അഞ്ച് വർഷത്തേക്ക് കമ്പിനിയില്‍ നിന്ന് പിരിച്ചുവിട്ടു. പൊലീസ് നികിതിനെതിരെ കേസെടുക്കുകയും ചെയ്തു.
അതിക്രമങ്ങളെ കമ്പിനി പ്രോത്സാഹിപ്പിക്കില്ല. കമ്പിനിയുടെ നിലവാരം ഉയർത്തിപ്പിടിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ തുടർന്നും സ്വീകരിക്കും ', എത്തിയോസ് കമ്പിനി പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.