അബുദാബി: അരളി ചെടിക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയുടെ തലസ്ഥാനമായ അബുദാബി. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളി ചെടി (ഒലിയാന്‍ഡര്‍) വളര്‍ത്തുന്നതും വില്‍ക്കുന്നതും അബുദാബി നിരോധിച്ചു
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചത്. വിഷാംശം അടങ്ങിയ അരളിയുടെ അപകട സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്.കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടിയുടെ ഭാഗങ്ങള്‍ കഴിക്കാനുള്ള അപകട സാധ്യതയും അധികൃതര്‍ പരിഗണിച്ചിരുന്നു. അരളിയുടെ ഇലകള്‍, തണ്ട്, പൂവ്, വിത്തുകള്‍ എന്നിവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്.
വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മനസ്സിലാക്കിയാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ മൗസ സുഹൈല്‍ അല്‍ മുഹൈലി പറഞ്ഞു.
അരളി ശരീരത്തിലെത്തിയാല്‍ ഛർദി, വയറിളക്കം, അസാധാരണ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ട് മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. സ്കൂള്‍, പാർക്ക്, ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളില്‍ നിന്ന് ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികളും ഊർജിതമാക്കി. നിരോധിച്ചിട്ടും ഈ ചെടിയുമായി സമ്പർക്കപ്പെടുന്നവരെക്കുറിച്ച് 800424 നമ്ബറില്‍ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.