എംപോക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; 18 വയസ്സിന് മുകളിലുള്ള ആളുകൾക്ക് 4 ആഴ്ച ഇടവിട്ട് 2-ഡോസ് കുത്തിവയ്പ്പായി നൽകാം

ജനീവ: എംപോക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ആഫ്രിക്കയില്‍ ഉള്‍പ്പെടെ 116 രാജ്യങ്ങളില്‍ എംപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയത്. 


2022 മുതല്‍ പല രാജ്യങ്ങളിലും എംപോക്‌സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്ര വ്യാപനമുണ്ട്. വെസ്റ്റ്, സെന്‍ട്രല്‍, ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗ വ്യാപനം കൂടുതല്‍. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത ഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുള്‍പ്പെടെ രോഗ വ്യാപനത്തിന് ഇടയാക്കിയിട്ടുള്ളത്. 2022 ലെ രോഗ വ്യാപനത്തിന് കാരണമായിരുന്നത്  clade IIb വകഭേദമാണ്. അന്ന് ഒരു ലക്ഷത്തോളം പേരെയാണ് രോഗം ബാധിച്ചത്. 200 ലധികം പേര്‍ മരണത്തിന് കീഴടങ്ങി.

ഇന്ത്യയില്‍ ഇരുപത്തിയേഴ് പേര്‍ രോഗ ബാധിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്ര വ്യാപന ശേഷിയാണ് clade Ib  ക്ക് ഉള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.

ബവേറിയന്‍ നോര്‍ഡിക് കമ്പനി പുറത്തിറക്കിയ വാക്‌സിനാണ് അനുമതി നല്‍കിയത്. എംപോക്‌സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യ അംഗീകൃത വാക്‌സിനാണ് ഇതെന്നും ഇത് പ്രധാന ചുവടുവെപ്പാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.

പതിനെട്ട് വയസും അതിന് മുകളിലും പ്രായമുള്ളവരിലാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. MVA-BN വാക്സിൻ 18 വയസ്സിന് മുകളിലുള്ള ആളുകൾക്ക് 4 ആഴ്ച ഇടവിട്ട് 2-ഡോസ് കുത്തിവയ്പ്പായി നൽകാം. മുൻകൂർ തണുത്ത സംഭരണത്തിന് ശേഷം, വാക്സിൻ 2-8 ഡിഗ്രി സെൽഷ്യസിൽ 8 ആഴ്ച വരെ സൂക്ഷിക്കാം. എന്നാല്‍ ഭാവിയില്‍ രോഗ വ്യാപനം അനിയന്ത്രിതമായാല്‍ കുട്ടികളിലും ഉപയോഗിക്കാന്‍ അനുമതി നല്‍കും.

പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചുള്ള WHO സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട്സ് (SAGE) ലഭ്യമായ എല്ലാ തെളിവുകളും അവലോകനം ചെയ്യുകയും എക്സ്പോഷർ സാധ്യത കൂടുതലുള്ള ആളുകൾക്ക് എംവിഎ-ബിഎൻ വാക്സിൻ ഉപയോഗിക്കുന്നതിന് എംവിഎ-ബിഎൻ വാക്സിൻ ശുപാർശ ചെയ്യുകയും ചെയ്തു . MVA-BN നിലവിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ലൈസൻസ് നൽകിയിട്ടില്ലെങ്കിലും, ഈ വാക്സിൻ "ഓഫ്-ലേബൽ" ശിശുക്കളിലും കുട്ടികളിലും കൗമാരക്കാരിലും ഗർഭിണികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഉപയോഗിക്കാം. ഇതിനർത്ഥം, വാക്സിനേഷൻ്റെ പ്രയോജനങ്ങൾ അപകടസാധ്യതകളേക്കാൾ കൂടുതലുള്ള പകർച്ചവ്യാധി ക്രമീകരണങ്ങളിൽ വാക്സിൻ ഉപയോഗം ശുപാർശ ചെയ്യപ്പെടുന്നു എന്നാണ്.

പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970 ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ എംപോക്‌സ് ആദ്യമായി കണ്ടെത്തിയത്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്‌സ്. തീവ്രത കുറവാണെങ്കിലും 1980 ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !