തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ ആചരണം മാറ്റമില്ലാതെ തുടരാൻ തന്നെ തീരുമാനം.
ടൂറിസം മേഖലയിലെ മുന്നേറ്റം കണക്കിലെടുത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചനകൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മദ്യനയം സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം വന്നിരിക്കുന്നത്. (എല്ലാ മാസത്തിൻ്റെയും തുടക്കത്തിൽ ഡ്രൈ ഡേ മാറ്റമില്ലാതെ തുടരും). ഡ്രൈ ദേ ഒഴിവാക്കിയില്ലെങ്കിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെങ്കിൽ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നായിരുന്നു ബാർ ഉടമകളുടെ ആവശ്യം.
എന്നാൽ ഈ ആവശ്യം അംഗീകരിച്ചില്ല. കേരളത്തിൽ മൈക്ക് ടൂറിസം പ്രോത്സാഹിപ്പിക്കാനും സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. മീറ്റിംഗുകൾക്കും കോൺഫറൻസുകൾക്കും സെമിനാറുകൾക്കുമായി വലിയ ഒരു കൂട്ടം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം മീറ്റിംഗുകൾക്ക് ഡ്രൈ ബാധകമായിരിക്കില്ല. ഇതിനായി 15 ദിവസം മുമ്പ് പ്രത്യേക അനുമതി വാങ്ങേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.