കോട്ടയം: കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം.
കൈപ്പുഴമുട്ടിൽ നദിയിലേക്ക് മറിഞ്ഞ കാർ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കാടിനുള്ളിൽ ചെളി നിറഞ്ഞ നിലയിലായിരുന്നു. കാടിൻ്റെ ചില്ല് പൊട്ടിച്ച് നടത്തിയ പരിശോധനയിൽ രണ്ട് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. ഇരുവരെയും പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശികളാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം. എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ് കാർ. ഇന്ന് രാത്രി 8.45ഓടെയായിരുന്നു അപകടമുണ്ടായത്. കുമരകം ഭാഗത്തുനിന്ന് വന്ന കാറാണ് പുഴയിലേക്ക് വീണത്.
പാലത്തിലേക്ക് കയറുന്നതിന് പകരം വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.