അന്തിക്കാട്: തൃശ്ശൂരിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവുമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കണ്ടശ്ശാംകടവ് കാരമുക്കിൽ വാടകക്ക് താമസിക്കുന്ന വെള്ളൂർ സ്വദേശി ചെട്ടിക്കാട്ടിൽ വിഷ്ണുസാജൻ (20) കണ്ടശ്ശാംകടവ് പടയം വാടയിൽ വീട്ടിൽ വി.എസ്. വിഷ്ണു മയക്കുമരുന്നുമായി പിടിയിലായത്.വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി. പാൻറിലും ഷർട്ടിനുള്ളിലുമായി ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എംഡിഎംഎയും 13.75 ഗ്രാം കഞ്ചാവുമാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൊയക്കാവിൽ നടന്ന ക്ഷേത്ര മോഷണവും ഇവരാണ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിടികൂടിയ വാഹനത്തിൻ്റെ നമ്പർ പരിശോധിച്ച അന്വേഷണത്തിലാണ് തൊയക്കാവിൽ ക്ഷേത്ര കവർച്ചയുടെ ചുരുളഴിഞ്ഞത്.രുദ്രമാല ഭദ്രകാളി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണാലയും താലികളുമാണ് മോഷ്ടാക്കൾ കവർന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ യുവാക്കൾ പൂജാരിയെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്. മാതാപിതാക്കൾ ക്ഷേത്രത്തിലേക്ക് ഇപ്പോൾ തൊഴാനെത്തുമെന്നും യുവാക്കൾ പൂജാരിയോട് ആവശ്യപ്പെട്ടു. ഇതോടെ നട തുറന്ന് വെച്ച് പൂജാരി തൻറെ മൊബൈൽ ഫോൺ എടുക്കാനായി പോയി. ഈ തക്കം നോക്കിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.