അമരാവതി:ആന്ധ്രാപ്രദേശിലെ ചിറ്റൂർ–ബെംഗളൂരു ദേശീയപാതയിൽ സർക്കാർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 8 പേർ മരിച്ചു.
33 പേർക്ക് പരിക്കേറ്റു. തിരുപ്പതിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് റീജനൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസാണ് മൊഗിലി ഘാട്ടിൽ വച്ച് ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സഹായം ആന്ധ്ര സർക്കാർ പ്രഖ്യാപിച്ചതായി ചിറ്റൂർ ജില്ലാ കലക്ടർ സുമിത് കുമാർ പറഞ്ഞു. പരിക്കേറ്റവരിൽ നിരവധിപ്പേരുടെ നില ഗുരുതരമാണ്. തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് ബസിലുണ്ടായിരുന്ന ഭൂരിഭാഗവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.